Women

ജനിയ്ക്കാൻ മറന്ന മകള്‍ക്ക് സ്നേഹപൂര്‍വ്വം അമ്മ

ജ്യോതിര്‍മയി ശങ്കരന്‍

ജനിയ്ക്കാൻ മറന്ന മകളേ…

ഞാൻ പറഞ്ഞു കൊണ്ടിരുന്നത് എന്റെ ബാല്യത്തിന്റെ സുവർണ്ണ കാലത്തെക്കുറിച്ചായിരുന്നല്ലോ? ഇന്നോ? ശിക്ഷയായി മാറിക്കഴിഞ്ഞ ബാല്യം അടച്ചുറപ്പുള്ള രണ്ടുമൂന്നു മുറികൾക്കുള്ളിലായിത്തളയ്ക്കപ്പെടുകയാണല്ലോ?നഗരങ്ങളിൽ അതു മനസ്സിലാക്കാനാകുന്നു.അരിചതമായ നാടും മുഖങ്ങളും ഇത്തിരി ശ്രദ്ധാലുക്കളാവുന്നതു തന്നെ നല്ലതെന്ന വിചാരം നമ്മളിൽ ഉളവാക്കാതിരിയ്ക്കില്ല. പക്ഷേ നാട്ടിൻപുറത്തു പോലും അപരിചിതത്വത്തിന്റെ മുഖം വളർത്തുന്ന ഭയം കൂടിക്കൊണ്ടിരിയ്ക്കുന്നതു കാണുമ്പോൾ ഏതമ്മയ്ക്കു മനസ്സമാധാനത്തോടെ ഉച്ചയ്ക്കുറങ്ങാനാകും? കളിച്ചു തിമിർത്താടി കാടുകയറി നടക്കാനുള്ള ബാല്യം കരയുന്നു, സ്വപ്നങ്ങളെ താലോലിയ്ക്കാൻ കൊതിയ്ക്കുന്ന കൌമാരം വിളറുന്നു, വിലങ്ങു വയ്ക്കപ്പെട്ടു പോകുന്നു, യൌവനത്തിന്റെ മോഹങ്ങൾക്കു ചിറകു മുളയ്ക്കും മുൻപേ പുഴുക്കടിയേൽക്കുന്നു. എന്താണിവിടെ സംഭവിയ്ക്കുന്നത്?

എന്താണു സംഭവിച്ചതെന്നാർക്കും പറയാനാകില്ല. പക്ഷേ സംഭവിച്ച മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ നേർക്കാഴ്ച്ചകളായി കാണാനകുന്നുണ്ട്. താരതമ്യപഠനം നടത്തുകയാണെന്നു കരുതേണ്ട, പക്ഷേ നന്മ നിറഞ്ഞതായിരുന്നെന്നവകാശപ്പെട്ടിരുന്ന നാട്ടിൻപുറങ്ങൾ പോലും ഭയപ്പെടാവുന്ന ഇടങ്ങളായി മാറിയ പശ്ചാത്തലം അത്ര പെട്ടെന്നൊന്നു മായിരു ന്നില്ല, എന്നു കാണാം. നാടിന്റെ സാമ്പത്തികമായ ഉന്നമനം സുഖലോലുപതയ്ക്കും അതു വഴി വളർന്നെന്ന ഞാനെന്ന മനോഭാവത്തിനും കാരണമായി മാറിയപ്പോൾ വെല്ലുവിളികളായി അതു പുറത്തേയ്ക്കു പ്രവഹിയ്ക്കാൻ തുടങ്ങി.എന്തിനേയും ധിക്കരിയ്ക്കുകയെന്ന പ്രവണത ഫാഷനായി മാറി. പാശ്ചാത്യലോകത്തിന്റെ അലയൊലികൾ പതുക്കെപ്പതുക്കെ ഇവിടെയും എത്തിത്തുടങ്ങാൻ ചലച്ചിത്രങ്ങളും മറ്റു മാധ്യമങ്ങളും കാരണമായി. ജീവിതരീതിയിലും വസ്ത്രധാരണ രീതിയിലും അനുകരണഭ്രമം അധികമായി. ഇതൊക്കെ മാറ്റങ്ങളായി കാണാൻ വിധിയ്ക്കപ്പെട്ടവരായിരുന്നല്ലോ ഞങ്ങൾ. പക്ഷേ ഇനിയും വരാനിരിയ്ക്കുന്ന മാറ്റങ്ങൾ ലോകത്തെ മുഴുവനും മുഷ്ടികൾക്കുള്ളിലൊതുക്കാൻ തക്കവണ്ണം വളർന്നുവെന്ന ചിന്ത ഇപ്പോഴും നമുക്ക് അത്ഭുതം പകർന്നുകൊണ്ടിരിയ്ക്കയാണല്ലോ?

ഒരു സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറുകയായിരുന്നു, മകളേ. അതിനൊപ്പം സംസ്ക്കാരവും മാറുമെന്ന തിരിച്ചറിവ് നമ്മെ തളർത്തുന്നു. ഒഴിച്ചു കൂടാനാവില്ല. കാരണം , മുന്നോട്ടുള്ള പ്രയാണത്തിന്റെ കുത്തൊഴുക്കിന്റെ തീവ്രത അത്രയേറെയാണല്ലോ? പിടിച്ചു നിൽക്കാനേ എല്ലാവരും ശ്രമിയ്ക്കൂ. നിനക്കിതെല്ലാമൊരു പ്രഹേളികയായിത്തോന്നാം. മകളേ…അനിവാര്യമായ മാറ്റങ്ങളെന്നും അറിവിനെ വളർത്തിയതേയുള്ളൂ. ടെക്നോളജിയുടെ ശക്തമായ കടന്നു വരവിൽ സന്തോഷിച്ചവരാണധികവും. സ്വയം പര്യാപ്തത സ്ത്രീയ്ക്കും അത്യാവശ്യമെന്ന തോന്നലിന്റെ ഊക്കു കൂടിക്കൊണ്ടുവന്നപ്പോൽ മനസ്സിൽ എങ്ങിനെ സന്തോഷിയ്ക്കാതിരിയ്ക്കാനാകും? മാറ്റങ്ങൾ പുതിയ മുഖങ്ങളുമായി മനസ്സു കുളിർപ്പിച്ചപ്പോൾ പൈശാചികത്തിന്റെ മുഖം മൂടികളണിഞ്ഞവർ പേക്കോലം കെട്ടിത്തുടങ്ങാനും വൈകിച്ചില്ല. തീവ്രവേഗതയുടെ ബലിദാനകഥകൾ നമ്മെച്ചിന്തിപ്പിയ്ക്കാനും. സ്ത്രീയുടെ സുരക്ഷ ഇന്നു പണ്ടത്തേക്കാൾ പ്രശ്നമായി മാറിയിരിയ്ക്കുന്നതിനു പുറകിൽ ഇതും ഒരു കാരണമാകാം. മാറ്റൺഗൾ ഇല്ലാതെ വയ്യല്ലോ, അവ നന്മയ്ക്കു വേണ്ടിയാകണമെന്നു മാത്രം.

സ്നേഹപൂർവ്വം അമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button