India

ഡിസ്ചാര്‍ജ്ജായ ദളിത്‌ യുവാവിനെ വീണ്ടും അഡ്മിറ്റ്‌ ചെയ്ത് രാഹുലിന്റെ നാടകം

രാജ്കോട്ട് ● കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗോരക്ഷാ സമിതിയുടെ മര്‍ദ്ദനമേറ്റ് ചികിത്സതേടിയ ദളിത്‌ യുവാവിനെ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു. ചത്ത പശുവിന്റെ തുകലെടുത്തു എന്നാരോപിച്ച് ഗോരക്ഷാ സമിതി പ്രവര്‍ത്തകരുടെ അക്രമത്തിന് ഇരയായ ഏഴ് യുവാക്കളില്‍ ഒരാളായ രമേശ്‌ സര്‍വയ്യ (23) നെയാണ് രാജ്കോട്ടിലെ പണ്ഡിറ്റ്‌ ദീന്‍ദയാല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

rahul daliuth

കഴിഞ്ഞ ജൂലൈ 11 നാണ് ചത്ത പശുവിന്റെ തുകലെടുത്തു എന്നാരോപിച്ച് ഗോസംരക്ഷണ സമിതിക്കാര്‍ രമേശ്‌ അടക്കം ഒരു കുടുംബത്തിലെ ഏഴുപേരെ തല്ലിച്ചതച്ചത്. തുടര്‍ന്ന് ജുനഗഡ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമേശിനെ 18 ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ രാഹുലിന് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തി രമേശിനെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button