NewsIndia

വധഭീഷണിയുണ്ടെന്നും പിന്നില്‍ ആരൊക്കെയാണെന്നും വീഡിയോ സന്ദേശം ഇട്ട യുവതിക്ക് വിധിയെ തടുക്കാനായില്ല

ഡൽഹി: വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി കൊല്ലപ്പെട്ടു. പിതാവും സഹോദരനും തന്നെ കൊല്ലാനായി കൊണ്ടു പോകുകയാണെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സോണി എന്ന 26കാരിയാണ് തന്റെ അവസാനനിമിഷങ്ങള്‍ വീഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം.

വീഡിയോയില്‍ സോണി തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിനു പിന്നില്‍ പിതാവും സഹോദരനുമാണെന്ന് പറയുന്നു. ഇമ്രാന്‍ എന്നൊരാളെ താൻ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും വീഡിയോയില്‍ പറയുന്നു.പോലീസ് വീഡിയോയുടെ അടിസ്ഥാനത്തില്‍ സോണിയുടെ മാതാപിതാക്കള്‍ക്കും നാലു സഹോദരന്‍മാര്‍ക്കുമെതിരെ കേസെടുത്തു.

സംഭവം മാധ്യങ്ങളില്‍ ഇടംനേടിയതോടെ ഇവരെല്ലാം ഒളിവിലാണ്. ബന്ധുക്കള്‍ കൊലപ്പെടുത്തി കുഴിച്ചിട്ട സോണിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും അന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ഫോറന്‍സിക് ടെസ്റ്റിനും അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സോണി മാതാപിതാക്കള്‍ക്ക് ഒപ്പം ഗ്രാമത്തില്‍ എത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. ബന്ധുക്കള്‍ രണ്ടു ദിവസത്തിനു ശേഷം അവള്‍ മരിച്ചു എന്നും അറിയിക്കുകയായിരുന്നു. പക്ഷെ എങ്ങനെ മരിച്ചുവെന്ന് ബന്ധുക്കൾ വ്യക്തമാക്കിയില്ലന്നും അയൽവാസികൾ പറയുന്നു. അതേസമയം, വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. സോണി പരാമര്‍ശിക്കുന്ന ഇമ്രാന്‍ എന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button