NewsInternational

സൗദിയിലെ സ്വദേശിവത്ക്കരണം : മൊബൈല്‍ കടകളില്‍ ഇനി മുതല്‍ സ്വദേശികള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

റിയാദ് : സൗദിയില്‍ നൂറ് ശതമാനം സ്വദേശിവത്ക്കരണം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലാകും. സൗദിയിലെ മൊബൈല്‍ വില്‍പന, സര്‍വീസ് സ്ഥാപനങ്ങളിലാണ് 100% സ്വദേശിവല്‍കരണം വെള്ളിയാഴ്ച പ്രാബല്യത്തിലാകുന്നത്. ടെലികോം രംഗത്തു പ്രവാസികളെ പൂര്‍ണമായി ഒഴിവാക്കിയാണ് സൗദി മന്ത്രാലയം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. 

ആഭ്യന്തര, തൊഴില്‍, നഗരസഭാകാര്യ, വാണിജ്യ, ടെലികോം മന്ത്രാലയങ്ങള്‍ കര്‍ശന പരിശോധനകളുമായി രംഗത്തുണ്ട്. 50% സൗദിവല്‍കരണം പൂര്‍ത്തിയാക്കുന്നതിന് അനുവദിച്ച സമയപരിധി ജൂണ്‍ ആദ്യവാരം അവസാനിച്ചപ്പോള്‍ മുതല്‍ മിന്നല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.
ഇതുവരെനിയമം പാലിക്കാത്ത രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഒട്ടേറെ മലയാളികള്‍ക്കാണു ജോലി നഷ്ടപ്പെട്ടത്. മൊബൈല്‍ ഫോണ്‍ ടെക്‌നോളജി പഠിക്കാന്‍ സൗദി സ്വദേശികള്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെത്തിയിരുന്നു. സ്വദേശി യുവാക്കള്‍ക്കു മൊബൈല്‍ മേഖലയിലെ തൊഴിലുകളില്‍ പരിശീലനം നല്‍കുന്ന സൗദി ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷനല്‍ ട്രെയ്‌നിങ് കോര്‍പറേഷനിലെ (ടിവിടിസി) മുഖ്യ പരിശീലകരടക്കമാണു മലപ്പുറത്തെത്തിയത്.

മൊബൈല്‍ മേഖലയില്‍ ജോലി നേടാനായി സ്വദേശി യുവതീയുവാക്കളെ പ്രാപ്തരാക്കാന്‍ സൗദിയില്‍ തൊഴില്‍ ക്ലാസുകള്‍ പുരോഗമിക്കുകയാണ്. 50% സൗദിവല്‍കരണം നടപ്പാക്കുന്ന ഘട്ടത്തില്‍ തന്നെ 40,000 പേര്‍ക്കു പരിശീലനം നല്‍കിയിരുന്നു. 16,502 പേര്‍ ഓണ്‍ലൈന്‍ വഴി പരിശീലനം പൂര്‍ത്തിയാക്കി. 6,200 സൗദി വനിതകളും തൊഴിലധിഷ്ഠിത പരിശീലനം നേടി.
ആദ്യഘട്ടത്തില്‍ തന്നെ 23,000 സ്ഥാപനങ്ങള്‍ സ്വദേശിവല്‍കരണ നിബന്ധനകള്‍ പാലിച്ചതായാണു കണക്ക്. മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയറിങ്, കസ്റ്റമര്‍ സര്‍വീസ് മേഖലകളിലാണു വിദഗ്ധ പരിശീലനം. അടുത്ത ഘട്ടമായി ഉയര്‍ന്ന തസ്തികകളിലെ ജോലികള്‍ക്കായും പരിശീലനം ആരംഭിക്കും.

പരിശീലനം നേടിയവരില്‍ എഴുനൂറ്റിയന്‍പതോളം സ്വദേശി യുവാക്കള്‍ ടെലികോം മേഖലയില്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button