NewsIndia

കേരളത്തില്‍ ഐ.എസിന്റെ വേര് പടര്‍ന്ന് പിടിച്ചതിന് പിന്നില്‍… യാസ്മിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയത് കേരളത്തിലെ കുടുംബങ്ങള്‍

ന്യൂഡല്‍ഹി : കേരളത്തില്‍ ഐ.എസ് തീവ്രവാദ ക്ലാസുകള്‍ നടത്തിയിരുന്നത് മതപ്രഭാഷണങ്ങള്‍ എന്ന വ്യാജേനെ. ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവതിയുടെതാണ് വെളിപ്പെടുത്തല്‍.

മലയാളികളെ ഐ.എസ് കേന്ദ്രത്തില്‍ എത്തിക്കാന്‍ വഴിയൊരുക്കി നല്‍കിയ യാസ്മിന്‍ അഹമ്മദ് (29) ആണ് ദേശീയ അന്വേഷണ ഏജന്‍സിയോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കേരളത്തിലുടനീളം  മതപ്രഭാഷണ ക്ലാസുകള്‍ എന്ന വ്യാജേനെയാണ് തീവ്രവാദ ക്ലാസുകള്‍ നടത്തിയിരുന്നത്. ഈ ക്ലാസുകളിലധികവും യുവതീ-യുവാക്കളാണ് പങ്കെടുത്തിരുന്നതെന്നും യുവതി വ്യക്തമാക്കി.
ബീഹാര്‍ സ്വദേശിയായ യാസ്മിന്‍ മൂന്നു വര്‍ഷത്തോളം മലപ്പുറം പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതേ സ്‌കൂളിലെ അധ്യാപകനും ഐ.എസ് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ള തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദുമായി യാസ്മിന് അടുപ്പമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button