IndiaNews

പേഴ്‌സന്‍ ഓഫ് ദി ഇയര്‍: ട്രംപിനെയും ഒബാമയേയും പിന്നിലാക്കി നരേന്ദ്രമോദിക്ക് പുരസ്‌കാരം

ന്യൂഡല്‍ഹി: ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ ‘ടൈമി’ന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നരേന്ദ്രമോദിക്ക് സ്വന്തം. 2016 ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താനായി യുഎസ് വാര്‍ത്താ മാഗസിനായ ടൈംസ് നടത്തിയ റീഡേഴ്‌സ് പോളിലൂടെ ലോകപ്രശസ്തരായ നിരവധി പ്രമുഖരെ പിന്തള്ളിയാണ് മോദി മുന്നിലെത്തിയത്. ഞായറാഴ്ച രാത്രി അവസാനിച്ച റീഡേഴ്‌സ് പോളില്‍ മോദി 18 ശതമാനം വോട്ടുകൾ നേടി. അതേസമയം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, ജൂലിയന്‍ അസ്സാന്‍ജെ എന്നിവര്‍ക്ക് ഏഴ് ശതമാനംവി വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

അവസാനവട്ട ഫലം ഡിസംബര്‍ ഏഴിന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആയിരുന്നു വോട്ടെടുപ്പില്‍ മുന്നില്‍.കഴിഞ്ഞ നാലു തവണയായി പഴ്‌സൻ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള മത്സരാര്‍ഥി പട്ടികയില്‍ നരേന്ദ്ര മോദി ഇടം നേടിയിരുന്നു. എങ്കിലും ഒന്നാമത്തെത്തുന്നത് ഇതാദ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button