CinemaKerala

സിനിമ പ്രതിസന്ധി : പുതിയ വഴിത്തിരിവിലേക്ക്

കൊച്ചി : ഏറെ കാലം നില നിന്നിരുന്ന സിനിമ തർക്കം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗത്തിൽ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ എ ക്ലാസ് തിയറ്റുകള്‍ ഒഴിവാക്കി സിനിമ പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനമായി. വ്യാഴാഴ്ച മുതല്‍ ആഴ്ച തോറും ഒരു സിനിമ വീതം റിലീസ് ചെയ്യും. എന്നാൽ ഈ മാസം 19നകം അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ചിത്രങ്ങള്‍ റിലീസിന് നല്‍കില്ല.

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പൂര്‍ണമായും സമ്മര്‍ദ്ദാത്തിലാക്കുന്ന തീരുമാനമാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ ഉയര്‍ന്നിരിക്കുന്നത്. സിനിമകളുടെ ലാഭവിഹിതത്തിന്റെ 50 ശതമാനം തങ്ങള്‍ക്ക് വേണമെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് സിനിമ പ്രതിസന്ധിക്ക് തുടക്കമിട്ടത്.

ജനുവരി 12,19,26 തീയതികളില്‍ ഒരു സിനിമ വീതം 200 ഓളം തിയറ്ററുകളിൽ റിലീസിനെത്തിക്കുന്നതിലൂടെ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമുണ്ടായ നഷ്‌ടം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍പെട്ട ചില തിയറ്റുകളും റിലീസിന് തയ്യാറായി എത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ചേരുന്ന ഫെഡേറേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ എന്തു തീരുമാനമുണ്ടായാലും തങ്ങളുടെ നിലപാടുമായി മുന്നോട്ടുപോകുമെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button