KeralaNews

കണ്ണൂർ കൊലപാതകം- വിലാപയാത്രയ്ക്ക് അനുമതി

കണ്ണൂര്‍; തലശ്ശേരി ധര്‍മ്മടത്തു കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി കലോല്‍സവ വേദിക്കു മുന്നിലൂടെ പോകാന്‍ അനുമതി. കണ്ണൂർ എസ് പിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ജില്ലാ കലക്‌ടർ മിര്‍ മുഹമ്മദലി ഇടപെട്ടതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്.

നേതാക്കളുടെ വാഹനവും മൃതദേഹം വഹിച്ചുള്ള ആംബുലന്‍സും കലോത്സവത്തിന്റെ പ്രധാനവേദിക്കു മുന്നിലൂടെ കടന്നുപോകും. എന്നാല്‍ മറ്റു വാഹനങ്ങളും അനൗണ്‍സ്മന്റ് വാഹനവും വേദിക്കു പിറകിലൂടെ, സ്റ്റേഡിയം ചുറ്റിയുള്ള വഴിയിലൂടെ കാല്‍ടെക്സ് ജംഗ്ഷനില്‍ എത്തും പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബിജെപി നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹം പ്രധാനവേദിയുടെ തൊട്ടടുത്തുള്ള കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. വൈകുന്നേരം ആറു മണിയോടെ സംസ്കാരം നടക്കുമെന്നാണ് ബിജെപി അറിയിച്ചത്.ഇപ്പോള്‍ വിലാപയാത്ര ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ സംഘര്‍ഷം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button