India

ധനുഷ് തങ്ങളുടെ മകനാണെന്നതിനുള്ള തെളിവ് ഹാജരാക്കാമെന്ന് വൃദ്ധദമ്പതികള്‍; കള്ളകളികള്‍ പൊളിയുന്നു

ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്ന് പറഞ്ഞെത്തിയ വൃദ്ധദമ്പതികള്‍ തെളിവുകളുമായി കോടതിയിലേക്ക്. വൃദ്ധദമ്പതികള്‍ക്കെതിരെ നടന്‍ ധനുഷ് സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇവര്‍ പറയുന്നു. തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കോടതിയില്‍ ഹാജരാക്കാമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാലും പറയുന്നത്.

ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവണ്‍മെന്റ് ഹോസ്റ്റലില്‍ ആയിരുന്നു ധനുഷ് താമസിച്ചതെന്നും കതിരേശന്‍ പറയുന്നു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ പഠന കാലയളവില്‍ നാടുവിട്ടതാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

പിന്നീട് ഊര്‍ജ്ജിതമായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ധനുഷിന്റെ സിനിമകള്‍ കണ്ടതോടെയാണ് മകനെ തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാന്‍ ചെന്നൈയിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ രേഖകള്‍ തെളിവായി ഹാജരാക്കാമെന്ന് കതിരേശന്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button