News

സദാചാരത്തിന്റെ വിരുപ്പുഭാണ്ഡം ചുമന്ന യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിയന്‍ ഈ ക്രൂരതക്ക് മറുപടി തന്നേ തീരൂ”എസ്.എഫ്.ഐക്കാരില്‍നിന്നു നേരിട്ട സെക്ഷ്വല്‍ ഹരാസ്‌മെന്റിനെക്കുറിച്ച് വിദ്യാര്‍ഥിനി സൂര്യഗായത്രി എഴുതുന്നു

ഇനിയൊരു എഴുത്തിൻറെ ആവശ്യമില്ല എന്നറിയാം.പക്ഷേ പലരും മറുപടി ചോദിക്കുമ്പോൾ…വിട്ടുപോയ ചിലകാര്യങ്ങളും..എസ് എഫ് ഐ ക്കാരിയായ എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനും പൊതുവായി പറഞ്ഞുകൊള്ളട്ടെ…!!!!!

തൊണ്ടകീറി മുദ്രാവാക്യം വിളിച്ചതിനും പ്രസ്ഥാനത്തെ ജീവനോളം ഇഷ്ടപ്പെട്ടിരുന്നതിനും തലസ്ഥാനത്തെ ‘ചെങ്കോട്ട’ എന്നറിയപ്പെടുന്ന യൂണിവേഴ്സ്റ്റി കോളേജിൽ നിന്നും പ്രതീക്ഷിക്കാതെ കിട്ടിയ അടി ഒരുപാട് തിരിച്ചറിവുകൾ വീണ്ടും നൽകുന്നുണ്ട്.
മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ നിന്നും ചില ആരോഗ്യപ്രശ്നങ്ങളാലും അസ്വസ്ഥകളാലും ബിഎ മലയാളം ഒരു വർഷം കൊണ്ടു അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് വന്നപ്പോൾ യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുത്തത് ബോധപൂർവ്വമായിരുന്നു.
അത്രയധികം രാഷ്ട്രീയ പ്രശ്നങ്ങൾ നടക്കുന്ന കോളേജിൽ ചേരണ്ടയെന്നും ഭയമാണെന്നും അച്ഛനും അമ്മയും വിലക്കിയിരുന്നു.
ഒരു എസ് എഫ് ഐ ക്കാരിയായ എനിക്ക് അവിടെ പോകണമെന്ന വാശിയിലും ആ ക്യാംപസിൻറെ ചരിത്രത്തിലും അഭിമാനം കൊണ്ട് അവിടേക്ക് പോവുകയായിരുന്നു.

അന്ന് അവിടെ വച്ച് ആദ്യം പഠിച്ച പാഠം ..എസ് എഫ് ഐ യെ രണ്ടായി തരം തിരിക്കാം എന്നായിരുന്നു.
1.യൂണിവേഴ്സിറ്റിലെ കോളേജിലെ എസ് എഫ് ഐ

2.ഇവരല്ലാത്ത എസ് എഫ് ഐ

എസ് എഫ് ഐ ക്കകത്തു നിന്നും എസ് എഫ് ഐ യുടെ അനീതികൾ തിരുത്താൻ ചെല്ലരുത് എന്ന് പല സുഹൃത്തുക്കളും മുൻപേ പറഞ്ഞതായിരുന്നു.

ആണും പെണ്ണും ഒരുമിച്ചിരിക്കരുത് എന്നു കോൺഗ്രസ് മന്ത്രി പറഞ്ഞതിനെ തുടർന്ന് സദാചാരത്തിന് എതിരെ ഇൻക്വിലാബ് വിളിച്ച എൻറെ #ആങ്ങളമാർ സമരം കഴിഞ്ഞുവന്നുടനെ ചെയ്തത് ഒരു ബെഞ്ജിൽ ഒരുമിച്ചിരുന്ന ആൺകുട്ടിയേയും പെൺകുട്ടിയേയും തല്ലുകയായിരുന്നു.അന്ന് അത് ചോദിച്ചപ്പോൾ പറഞ്ഞത്..
‘പുറത്ത് നടന്നത് കോൺഗ്രസുകാരങ്ങനെ പറഞ്ഞതുകൊണ്ടു മാത്രമെന്നും അകത്ത് ഇങ്ങനെയൊക്കെ നടക്കൂ എന്നുമായിരുന്നു’

ഭയം..ഭയം കൊണ്ടുമാത്രം പലരും പലതും കണ്ണടച്ചു ഇരുട്ടാക്കുന്നത് കാണുകയുണ്ടായി.

ഒരു ദിവസത്തെ എസ് എഫ് ഐ യുടെ ഡിപ്പാർട്ട്മെൻറ് കമ്മറ്റിയുടെ വിളിച്ചുകൂട്ടിയതു പോലും ഞാൻ അകത്തിട്ടിരിക്കുന്ന ഷിമ്മീസ് പുറത്തു കാണാം എന്നതിനാലായിരുന്നു.എൻറെ ക്ലാസിലെ എല്ലാ കുട്ടികളെയും പുറത്താക്കി എന്നെ മാത്രം ഇരുത്തികൊണ്ടുള്ള ഹറാസ്മെൻറ് .അശ്ലീലങ്ങൾ സഹിക്കാൻ കഴിയാതെ വകുപ്പ് മേധാവിക്ക് പരാതികൊടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് എന്നെ ഒറ്റപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശ്യം…ൻറെ കൂടെ നടന്നു എന്ന പേരിൽ ൻറെ അടുത്ത സുഹൃത്തുക്കളെ പോലും തല്ലുകയുണ്ടായി..

തുടർന്ന്..ഇനി എന്തു കണ്ടാലും മിണ്ടരുത് എന്ന നിലപാടെടുക്കേണ്ടി വന്നു.
കൂലിപ്പണിക്കാരനായ അച്ഛൻറെയും വീടിൻറെ അവസ്ഥയും എങ്ങനെയെങ്കിലും ഒരു ഡിഗ്രി എടുത്തിട്ട് അവിടെ നിന്നും പുറത്തിറങ്ങിയാൽ മതി എന്ന അവസ്ഥയിൽ എത്തിക്കായിരുന്നു.
പല തെമ്മാടിത്തരങ്ങൾക്കും കണ്ണടയ്ക്കേണ്ടിയും വന്നു.

തുടർന്നാണ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായത്.നാടകം കാണാനിരുന്ന ഞങ്ങളെ ഇത്ര ക്രൂരമായി ഉപദ്രവിച്ചത്. വീണ്ടും അതാവർത്തിക്കാൻ വയ്യ..ജാനകിയുടെ പോസ്റ്റിൽ നടന്ന ഓരോന്നും പറഞ്ഞിട്ടുണ്ട്.
പുറത്തിറങ്ങിയ ശേഷവും എസ് എഫ് ഐ യൂണിറ്റുകാർ എന്നോട് സംസാരിക്കുകയുണ്ടായി.
ഭീഷണിപ്പെടുത്തുകയും സെക്ഷ്വൽ ഹറാസ്മെൻറ് എന്നോണം..അസഭ്യം പറയുകയും ചെയ്തു.
തുടർന്നാണ് വേദന സഹിക്കാൻ കഴിയാത്തതിനാൽ പോലീസിനെ ആശ്രയിച്ചതും.

“ആ കോളേജിലാണ് പഠിക്കുന്നതെന്നുകൊണ്ടും നേരിട്ട് പലതിനും ദൃക്സാക്ഷിയായിട്ടുള്ളതുകൊണ്ടും അറിയാം എസ് എഫ് ഐ ക്കാരുടെ കരുനീക്കങ്ങൾ എങ്ങനെയാവുമെന്ന്.
ആൺകുട്ടികളെ കഞ്ജാവും പെൺകുട്ടികളെ അനാശാസ്യക്കാരിയുമാക്കുന്ന സ്ഥിരം പരിപാടികൾ തുടങ്ങിക്കാണുമായിരിക്കും.
സത്യം..നീതി ഇതെല്ലാം കൂടെയുള്ളതു കൊണ്ടു ഭയമില്ല..പക്ഷേ ഒരുപാട് വേദനയുണ്ട്.
ഒരു സാധാരണ കൂട്ടുകുംടുംബം ആയതിനാലും പുറംലോകത്തെ കുറിച്ച് ഏതൊന്നുമറിയാത്ത നാട്ടിൻപുറത്തുകാരായ രക്ഷിതാക്കളും വീട്ടുകാരായതിനാലും ഞാൻ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ എന്നെയറിയുന്ന…
ഞങ്ങളെയറിയുന്ന..
സൗഹൃദങ്ങൾക്കറിയാമായിരിക്കുമല്ലോ…..?
മാനസികമായി ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നതിനാൽ എനിക്കും എൻറെ പ്രിയപെട്ടവർക്കും ഉണ്ടായ ഈ കൂട്ട ആക്രമണത്തിൻറെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല..

ഞങ്ങൾക്കവിടെ തുടർന്നു പഠിക്കുകതന്നെ വേണം..
സദാചാരത്തിൻറെ വിഴുപ്പുഭാണ്ഡം ചുമന്ന യൂണിവേഴ്സ്റ്റി കോളേജിലെ എസ് എഫ് ഐ യൂണിയൻ ഈ ക്രൂരതയ്ക്ക് മറുപടി തന്നേ തീരു..

കൂടെ നിൽക്കുന്നവർക്കും ഞങ്ങളെ അറിയാത്ത ഞങ്ങൾക്കു വേണ്ടി ശബ്ദിക്കുന്നവർക്കും യൂണിവേഴ്സ്റ്റി കോളേജിനകത്തെ ചില നല്ല സുഹൃത്തുകൾക്കും ഒരുപാട് സ്നേഹത്തോടെ..
സത്യം എന്നും ജയിക്കട്ടെ എന്ന പ്രതീക്ഷയോടെ

‘സദാചാരത്തിന്റെ വിഴുപ്പ്ഭാണ്ഡം ചുമന്ന യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിയന്‍ ഈ ക്രൂരതക്ക് മറുപടി തന്നേ തീരൂ”

എസ്.എഫ്.ഐക്കാരില്‍നിന്നു നേരിട്ട സെക്ഷ്വല്‍ ഹരാസ്‌മെന്റിനെക്കുറിച്ച് വിദ്യാര്‍ഥിനി സൂര്യഗായത്രി എഴുതുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button