India

19 പെണ്‍ ഭ്രൂണങ്ങള്‍ പുഴയില്‍ കണ്ടെത്തി

മഹാരാഷ്ട്രയിലെ പുഴയില്‍ ഒഴുക്കിയ നിലയില്‍ 19 പെണ്‍ ഭ്രൂണങ്ങള്‍ കണ്ടെത്തി. അബോര്‍ഷന്റെ സമയത്ത് ഒരു 26 കാരിയായ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിലാണ് പുഴയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയിലാണ് സംഭവം. ഡോ. ബാബാസാഹേബ് ഖിദ്രാപുരെ എന്ന ഹോമിയോ ഡോക്ടറുടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അബോര്‍ഷനിടെ ഗര്‍ഭിണി മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

”ഇതുവരെ 19 പെണ്‍ഭ്രൂണങ്ങളാണ് കണ്ടെത്തിയത്. അവയെല്ലാം നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ കുഴിച്ചിട്ടതായിരുന്നു,” സംഗ്ലിയിലെ പൊലീസ് മേധാവി ദത്താത്രേയ് ഷിന്‍ഡേ പറഞ്ഞു. മൂന്നാമത്തെ തവണയും പെണ്‍കുട്ടിയാണ് ജനിക്കാന്‍ പോകുന്നതെന്നറിഞ്ഞ ഭര്‍ത്താവ് പ്രവീണ്‍ ജാംഡാഡെയാണ് ഗര്‍ഭം അലസിപ്പിക്കാനായി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗര്‍ഭിണിയുടെ പിതാവായ സുനില്‍ ജാധവിനോട് ഗര്‍ഭം അലസിപ്പിക്കുന്ന കാര്യം അറിയിച്ചു. പിതാവ് വിയോജിച്ചെങ്കിലും പ്രവീണ്‍ ഭാര്യയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. പ്രവീണിനും ഡോക്ടര്‍ക്കും എതിരേ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button