KeralaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചതിയിലൂടെ പീഡിപ്പിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു : അറസ്റ്റിലായവരില്‍നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

 

കാക്കനാട് : പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചു : പെണ്‍കുട്ടിയെ ലഹരി കുത്തിവെച്ചും പീഡിപ്പിച്ചു : അറസ്റ്റിലായവരില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

പ്രണയം നടിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് അറസ്റ്റിലായ ആറംഗ സംഘം പൊലീസിന് മൊഴി നല്‍കി.
കാക്കനാട് സ്വദേശിനിയായ പെണ്‍കുട്ടി 14 വയസ്സു മുതല്‍ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഒരാഴ്ച മുന്‍പ് മകളെ കാണാനില്ലെന്നു മാതാവ് നല്‍കിയ പരാതിയാണ് പീഡനപരമ്പരയുടെ ചുരുളഴിച്ചത്. ലഹരി മരുന്ന് കുത്തിവച്ചും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണു സംശയം. പെണ്‍കുട്ടിയുമായി പ്രണയം നടിച്ചു വിവിധ കാലങ്ങളിലായി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്‌സണ്‍ (32), തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍ (23), തുതിയൂര്‍ രാമകൃഷ്ണനഗറിനു സമീപം ആനന്ദവിഹാറില്‍ സതീഷ് (31), തുതിയൂര്‍ ആനമുക്ക് പള്ളിപ്പറമ്പില്‍ സെന്‍സിലാവോസ് (സണ്ണി 19), ചാവക്കാട് കോട്ടപ്പടി ചോളയില്‍ അഖില്‍ (24), പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ് (20) എന്നിവരാണു പിടിയിലായത്

പ്രതികളെല്ലാം നേരത്തേ തന്നെ പരസ്പരം അറിയാവുന്നവരാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ പരിധി നോക്കി പെണ്‍കുട്ടിയെ കണ്ടെത്തി മൊഴിയെടുത്തപ്പോഴാണു മൂന്നു വര്‍ഷമായി പീഡനത്തിനിരയാകുകയായിരുന്നുവെന്നു വ്യക്തമായത്. ഇതിനിടെ പ്രതികളിലൊരാളായ അഖിലുമായി പഴനിയിലെ ക്ഷേത്രത്തില്‍ വിവാഹിതയായെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.
കേസ് ഒഴിവാക്കാന്‍, പെണ്‍കുട്ടിക്കു 18 വയസു കഴിഞ്ഞെന്നാണു പ്രതികളും ചില ബന്ധുക്കളും പൊലീസിനോടു പറഞ്ഞത്.
സംശയം തോന്നി സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു ബോധ്യമായത്. പെണ്‍കുട്ടിയെ വിവാഹം ചെയ്തെന്നു പറയുന്ന അഖിലിനെ ഏതാനും ദിവസം മുന്‍പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റു പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ഗൗരവമില്ലാത്ത കേസാണെന്നാണ് പൊലീസ് പുറത്തു പറഞ്ഞിരുന്നത്. പെണ്‍കുട്ടിയുടെ മൊഴിയിലെ വിവരങ്ങളനുസരിച്ച് ഓരോ പ്രതിയെയും വിവിധ ദിവസങ്ങളിലായി പൊലീസ് പിടികൂടുകയായിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്‌സണ്‍ (32), തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍ (23), തുതിയൂര്‍ രാമകൃഷ്ണനഗറിനു സമീപം ആനന്ദവിഹാറില്‍ സതീഷ് (31), തുതിയൂര്‍ ആനമുക്ക് പള്ളിപ്പറമ്പില്‍ സെന്‍സിലാവോസ് (സണ്ണി 19), ചാവക്കാട് കോട്ടപ്പടി ചോളയില്‍ അഖില്‍ (24), പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ് (20) എന്നിവരാണു പിടിയിലായത്.
കാക്കനാട് സ്വദേശിനിയായ പെണ്‍കുട്ടി 14 വയസ്സു മുതല്‍ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഒരാഴ്ച മുന്‍പ് മകളെ കാണാനില്ലെന്നു മാതാവ് നല്‍കിയ പരാതിയാണ് പീഡനപരമ്പരയുടെ ചുരുളഴിച്ചത്. ലഹരി മരുന്ന് കുത്തിവച്ചും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണു സംശയം. പെണ്‍കുട്ടിയുമായി പ്രണയം നടിച്ചു വിവിധ കാലങ്ങളിലായി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

പ്രതികളെല്ലാം നേരത്തേ തന്നെ പരസ്പരം അറിയാവുന്നവരാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ പരിധി നോക്കി പെണ്‍കുട്ടിയെ കണ്ടെത്തി മൊഴിയെടുത്തപ്പോഴാണു മൂന്നു വര്‍ഷമായി പീഡനത്തിനിരയാകുകയായിരുന്നുവെന്നു വ്യക്തമായത്. ഇതിനിടെ പ്രതികളിലൊരാളായ അഖിലുമായി പഴനിയിലെ ക്ഷേത്രത്തില്‍ വിവാഹിതയായെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.<br />
കേസ് ഒഴിവാക്കാന്‍, പെണ്‍കുട്ടിക്കു 18 വയസു കഴിഞ്ഞെന്നാണു പ്രതികളും ചില ബന്ധുക്കളും പൊലീസിനോടു പറഞ്ഞത്.
സംശയം തോന്നി സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു ബോധ്യമായത്. പെണ്‍കുട്ടിയെ വിവാഹം ചെയ്‌തെന്നു പറയുന്ന അഖിലിനെ ഏതാനും ദിവസം മുന്‍പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റു പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ഗൗരവമില്ലാത്ത കേസാണെന്നാണ് പൊലീസ് പുറത്തു പറഞ്ഞിരുന്നത്. പെണ്‍കുട്ടിയുടെ മൊഴിയിലെ വിവരങ്ങളനുസരിച്ച് ഓരോ പ്രതിയെയും വിവിധ ദിവസങ്ങളിലായി പൊലീസ് പിടികൂടുകയായിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button