KeralaNews

ആദ്യം സൗഹൃദം.. പിന്നെ പ്രണയം… ഒടുവില്‍ പീഡനം…. കാക്കനാട് പീഡനത്തിന്റെ കഥയും ക്ലൈമാക്‌സും ഇങ്ങനെ ; എല്ലാം ആഘോഷമാക്കി യുവത്വം

കൊച്ചി : നമ്മുടെ കൊച്ചു കേരളത്തില്‍ കുറച്ചു നാളായുള്ള വാര്‍ത്തകള്‍ പീഡന പരമ്പരകളാണ്. ദൈവത്തിന്റെ സ്വന്തം നാടല്ല നമ്മുടെ കൊച്ചു കേരളം കാമവെറിയന്‍മാരുടെ കാമ ഭ്രാന്തന്‍മാകരുടെ നാടായി മാറുകയാണ്. അതെ എന്ന് ശരിവെയ്ക്കുന്ന തരത്തിലുള്ള പീഡനകഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നതും പുറത്തുവന്നുകൊണ്ടിരിക്കുന്നതും.
സ്മാര്‍ട്ട്‌ഫോണും, വാട്‌സ്ആപ്പും, ഫേസ്ബുക്കിലുമെല്ലാം മതിമറന്ന് ആഘോഷിക്കുന്ന എല്ലാം ആഘോഷമാക്കുകയാണ് യുവത്വം. ഈ ആഘോഷത്തിനിടയില്‍ പ്രണയബന്ധത്തിലകപ്പെടുന്നതും പിന്നീട് പ്രണയം മറയാക്കി പീഡനവും.. എല്ലാം അറിഞ്ഞുകഴിയുമ്പോഴേയ്ക്കും പലതും നഷ്ടമായിട്ടുണ്ടാകും. ഇത്തരത്തിലുള്ള ദുരന്തമാണ് കഴിഞ്ഞ ദിവസം കാക്കനാട് പെണ്‍കുട്ടിയ്ക്കും സംഭവിച്ചത്.
കാക്കനാട് തുതിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയില്‍ പൊലീസ് അവളെ കണ്ടെത്തുമ്പോള്‍ അവള്‍ക്ക് സ്വബോധം പോലും നഷ്ടമായ അവസ്ഥയിലായിരുന്നു. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊടും ചതിയുടെ പീഡന പരമ്പര അവള്‍ തുറന്നു പറഞ്ഞത്. കാമുകന്‍ ഉള്‍പ്പെടെയുള്ള ആറംഗസംഘം മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. മയക്ക് മരുന്ന് കുത്തിവെച്ച് മയക്കി കിടത്തിയായിരുന്നു പീഡനം.

കാമുകന്‍ പൊണേക്കര തുണ്ടത്തില്‍ ഷിബു സുഹൃത്തുക്കളായ തുതിയൂര്‍ വടക്കേ വിളയില്‍ ജയ്‌സണ്‍, തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍, തുതിയൂര്‍ പള്ളിപ്പറമ്പത്ത് സണ്ണി, ചാവക്കാട് ചോലയില്‍ വീട്ടില്‍ അഖില്‍, തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷ് എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയ്ക്ക് മയക്കുമരുന്ന് നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ആറംഗ സംഘത്തിലെ പ്രധാനി പെണ്‍കുട്ടിയുടെ കാമുകനായിരുന്ന പോണേക്കര അക്ഷയ് ആണ് സംഘത്തിലെ പ്രധാനി. 2014 ല്‍ ഫേസ്ബുക്ക് വഴിയാണ് അക്ഷയ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ്ത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. അതു പിന്നീട് വഴിവിട്ട ബന്ധത്തിലേയ്ക്കും വളര്‍ന്നു. വിവാഹവാഗ്ദാനം നല്‍കി അക്ഷയ് ആണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇത് പിന്നീട് സ്ഥിരമാകുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് ഇയാള്‍ പതിയെ പെണ്‍കുട്ടിയെ കാഴ്ചവെയ്ക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുമ്പോള്‍ അക്ഷയ്ക്ക് വെറും പതിനാറ് വയസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. പെണ്‍കുട്ടി അക്ഷയ്ക്ക് കീഴ്‌പ്പെട്ടുതുടങ്ങിയതോടെ ഈ ബന്ധത്തില്‍ നിന്ന് അക്ഷയ് പതുക്കെ അകലാന്‍ തുടങ്ങി. ഈ അവസരം മറ്റു സുഹൃത്തുക്കള്‍ മുതലെടുത്തു. കഞ്ചാവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന സംഘമാണ് ഇവരുടേത്. പെണ്‍കുട്ടിയില്‍ നിന്നുമാണ് ഇത്രയും വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്

കഥയുടെ ക്ലൈമാക്‌സ് ഇങ്ങനെ

ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ തുതിയൂരിലെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നും പുറത്തു പോയ പെണ്‍കുട്ടി ഏറെനേരം രഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ ഫോണില്‍ വിളിച്ച് വിവരം ആരാഞ്ഞതിനെ തുടര്‍ന്നാണ് അക്ഷയ് യേയും സംഘത്തെയും കുറിച്ച് വിവരം ലഭിച്ചത്. പെണ്‍കുട്ടിയുടെ കൂട്ടുകാരിയില്‍ നിന്ന് അക്ഷയുടേയും സംഘത്തിന്റേയും മൊബൈല്‍ നമ്പറും ശേഖരിച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ കാണാതായ പെണ്‍കുട്ടി രണ്ട് ദിവസത്തിനു ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്. പഴനിയില്‍ വെച്ച് ചാവക്കാട് സ്വദേശി അഖിലുമായി വിവാഹം കഴിച്ചുവെന്നാണ് പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കുകയും വനിതാ എസ്.ഐയുടെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി നടന്ന വിവരങ്ങള്‍ പറയുകയുമായിരുന്നു.
വിവരങ്ങളെല്ലാം പൊലീസ് വളരെ രഹസ്യമാക്കി വെച്ചത് സംഘാങ്ങളെ കുടുക്കാന്‍ സഹായികമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button