India

15 കാരിയെ കൊന്ന് പിതാവ് കാമുകന്റെ വീടിനു മുന്നില്‍ കൊണ്ടിട്ടു

മീററ്റ് : 15 കാരിയെ കഴുത്തറുത്തുകൊന്ന് പിതാവ് കാമുകന്റെ വീടിനു മുന്നില്‍ കൊണ്ടിട്ടു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ചര്‍ത്താവലില്‍ പട്ടാപ്പകലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിനുശേഷം പിതാവ് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ജബ്ബാര്‍ ഖുറേഷി എന്ന വസ്ത്രവ്യാപാരിയാണ് സ്വന്തം മകളെ പ്രണയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെ തങ്ങളുടെ മുറിയുടെ തൊട്ടടുത്തുള്ള 15 കാരിയായ മകളുടെ മുറിയില്‍ നിന്നും ആരോ സംസാരിക്കുന്ന ശബ്ദം കേട്ട് ഖുറേഷിയുടെ ഭാര്യ മുറിയുടെ അടുത്ത് ചെന്ന് ശ്രദ്ധിച്ചപ്പോള്‍ അത് പുരുഷശബ്ദമാണെന്ന് തിരിച്ചറിഞ്ഞു. മകള്‍ ഗല്‍സബ മുറി അകത്തു നിന്നും പൂട്ടിയിരിക്കുകയാണെന്നും മനസ്സിലാക്കി. ഇതോടെ മുറി പുറത്തു നിന്നും പൂട്ടിയ മാതാവ് വിവരം ഭര്‍ത്താവിനെ ധരിപ്പിച്ചു. ഈ വിവരം അറിഞ്ഞ അയല്‍വാസി ഖുറേഷി മുറിയില്‍ പൂട്ടിയിരിക്കുന്നത് തങ്ങളുടെ 17 കാരനായ മകന്‍ ദില്‍നാവാസ് അഹമ്മദ് ആണെന്ന് തിരിച്ചറിയുകയും മകനെ തുറന്നുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഖുറേഷി അതിനു തയ്യാറായില്ല. ഇതോടെ അയല്‍ക്കാര്‍ പോലീസിനെ വിളിച്ചു വരുത്തി. തൊട്ടടുത്ത സ്റ്റേഷനില്‍ നിന്നുമെത്തിയ പോലീസ് ഖുറേഷിയുടെ എതിര്‍പ്പിനെ മറികടന്ന് മുറിയില്‍ നിന്നും അഹമ്മദിനെ മോചിപ്പിച്ചു.

തുടര്‍ന്ന് രാവിലെ എട്ടു മണിയോടെ വീട്ടിലെത്തിയ ഖുറേഷി ദില്‍നാവാസുമായുള്ള പ്രണയത്തിന്റെ പേരില്‍ മകളുമായി വഴക്കടിച്ചു. എന്നാല്‍ മകള്‍ പിതാവിനെ എതിര്‍ത്തു സംസാരിച്ചു. ഇതോടെ പ്രകോപിതനായ ഖുറേഷി ഒരു കത്തിയെടുക്കുകയും മകളുടെ കഴുത്തുമുറിച്ചു കൊല്ലുകയും ചെയ്തു. തുടര്‍ന്ന് മകളുടെ കഴുത്തറുത്ത മൃതദേഹം കാമുകന്റെ വീടിനുമുന്നില്‍ കൊണ്ടുപോയിടുകയും ചെയ്തു. പിന്നീട് പിതാവ് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button