Kerala

അനാശാസ്യമെന്ന് ആരോപണം: സിപിഎം നേതാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തു

കൊച്ചി: അനാശാസ്യമെന്ന് ആരോപിച്ച് ബിജെപിക്കാര്‍ വീടു വളഞ്ഞ് സിപിഎം നേതാവിനെ കുടുക്കി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും യുവതിയുമാണ് ബിജെപിക്കാരുടെ കെണിയില്‍പെട്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സെക്രട്ടറിക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പോലീസ് പിടികൂടിയ യുവതി തന്റെ കൂട്ടുകാരിയെന്ന് ഭാര്യ മൊഴി നല്‍കിയപ്പോള്‍ സംഗതി മാറി. വൈപ്പിന്‍ കരയിലെ മാലിപ്പുറത്താണ് സംഭവം നടന്നത്. എളങ്കുന്നപ്പുഴ മാലിപ്പുറം ചാപ്പ കടപ്പുറം മാച്ചിപ്പാടത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സത്യന്റെ വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന് പറഞ്ഞ് മുപ്പതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ വീട് വളയുകയായിരുന്നു.

സത്യന്റെ ഭാര്യ ജോലിക്കുപോയ സമയത്ത് തിരുവനന്തപുരം സ്വദേശിനിയായ 34 കാരി സത്യന്റെ വീട്ടില്‍ എത്തുകയായിരുന്നു. സത്യന്റെ മറ്റ് രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഞാറക്കല്‍ പോലീസ് സ്റ്റേഷനിലാണ് ഇവര്‍ എത്തിയത്. എന്നാല്‍, ഇതു തന്റെ സുഹൃത്താണെന്നും ഇതിനുമുന്‍പും വീട്ടില്‍ വന്നിട്ടുണ്ടെന്നും സത്യന്റെ ഭാര്യ പറഞ്ഞു. ഭാര്യയുടെ മൊഴിയില്‍ സത്യന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഓടിക്കളഞ്ഞ സുഹൃത്തുക്കളെ പോലീസ് പിടികൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button