NewsIndia

ഭീകരരുടെ ഒളിത്താവളത്തിന് നേരെയുള്ള ആക്രമണം;ജെ.എം.ബി തലവന്‍ കൊല്ലപ്പെട്ടു

രാജ്യത്തെ ഏറ്റവും നീണ്ട ഭീകരവിരുദ്ധ പോരാട്ടമായിരുന്ന ഹൊലെ ആര്‍ട്ടിസാന്‍ ബേക്കറി ഭീകരാക്രമണം നടത്തിയെന്ന് കരുതുന്ന ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) സംഘടനയുടെ തലവനെ വധിച്ചതായി ബംഗ്ലാദേശ് പൊലീസ്.

ഹൊലെ ആര്‍ട്ടിസാന്‍ ബേക്കറി ഭീകരാക്രമണം 2016 ജൂലൈ ഒന്നിനാണ് നടക്കുന്നത്. നാല് ഭീകരര്‍ക്കൊപ്പം ജെ.എം.ബി തലവന്‍ മൂസയും കൊല്ലപ്പെട്ടുവെന്ന് പൊലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മൂനീറുസ്സമാന്‍ പറഞ്ഞു. ധാക്കയിലെ കഫേയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ യുവതിയുള്‍പ്പെടെ 23 പേരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടത് മൂസ തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് വക്താവ് പറഞ്ഞു.ജലാലാബാദിലെ സില്‍ഹെതില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഭീകരരുടെ ഒളിത്താവളത്തിന് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചതെന്ന് സൈന്യം അറിയിച്ചു. അഞ്ചുനില കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. എല്ലാവരെയും വകവരുത്തിയശേഷം കെട്ടിടം പൊലീസിന് തുടര്‍നടപടികള്‍ക്കായി കൈമാറിയെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഫക്‌റുല്‍ അഹ്‌സന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button