Latest NewsKeralaNews

മലപ്പുറം സ്ഫോടനക്കേസ് മുഖ്യപ്രതി ഗുരുതരാവസ്ഥയില്‍

 

 തൃശൂര്‍:  മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മുഖ്യപ്രതി മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (27) വിയ്യൂര്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. ഇന്നലെ പുലർച്ചെയാണ് ബേസ് മൂവ്മെന്‍റ് സംഘാംഗമായ ഇയാളെ ജയിലിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്റെ മുറിവുകൾ ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ് അബ്ബാസ് അലി ഇപ്പോൾ.

രണ്ടു ദിവസമായി ദേശീയ അന്വേഷണ ഏജന്‍സിയുടെ ഹൈദരാബാദ് യൂണിറ്റ് മേധാവി പ്രദീപ് അംബേദ്കറിെന്‍റ നേതൃത്വത്തില്‍ ഉള്ള സംഘം അബ്ബാസിനെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. 2016 നവംബർ ഒന്നിനായിരുന്നു മലപ്പുറം കളക്റ്ററേറ്റിൽ കോടതിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഹോമിയോ ഡി.എം.ഒയുടെ കാറില്‍ സ്ഫോടനമുണ്ടായത്.പിന്നീട് നടന്ന അന്വേഷണത്തിൽ നവംബർ 27 ന് അബ്ബാസ് ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തിന് പിന്നിലും അബ്ബാസ് അലി ഉൾപ്പെട്ട സംഘം ആണെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button