KeralaLatest NewsNews

നാല് മാസം മുന്‍പ് വിവാഹിതയായ പെണ്‍കുട്ടി ജീവനൊടുക്കി:മരണത്തിന് കാരണം ആരെന്ന് വ്യക്തമാക്കി ആത്മഹത്യക്കുറിപ്പ്‌

കാസര്‍ഗോഡ്•നാല് മാസം മുന്‍പ് വിവാഹിതയായ പെണ്‍കുട്ടിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  മുള്ളേരിയ കെട്ടും കുഴിയിലെ കൃഷ്ണന്‍-ബേബി ദമ്പതികളുടെ മകളും പ്രവാസിയായ വെള്ളിക്കോത്തെ വിപിന്‍ദാസിന്റെ ഭാര്യയുമായ തോതി(19)യെയാണ് ബുധനാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഡിഗ്രീ വിദ്യാര്‍ത്ഥിനിയായ തോതി തന്റെ വീട്ടില്‍ നിന്നാണ് കോളേജില്‍ പോയിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അവിടെ നിന്നും ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെ തോതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ ഉണ്ടായിരുന്ന ഒരു നോട്ട് ബുക്കില്‍ യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ്‌ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് കാരണം വിപിനേട്ടനാണെന്ന് കുറിപ്പില്‍ പറയുന്നു.

കിടപ്പ് മുറിയില്‍ നിന്നും ട്യൂബ് രൂപത്തിലുള്ള എലിവിഷവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തൂങ്ങി മരിക്കുന്നതിന് മുമ്പ് തോതി എലിവിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നതായാണ് സംശയിക്കുന്നത് . ട്യൂബില്‍ നിന്നും കുറച്ച് എലിവിഷം കഴിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിഷത്തിന്റെ കാഠിന്യം മൂലം അത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

വിവാഹത്തിന് ശേഷം ഒരു മാസം മുന്‍പാണ്‌ വിപിന്‍ ഗള്‍ഫിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. മരിക്കുന്നതിന് മുമ്പ് തോതി ഗള്‍ഫിലുള്ള വിപിനുമായി ഫോണില്‍ സംസാരിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. ഫോണ്‍ കോള്‍ സംബന്ധിച്ച് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ്, സിഐ സി കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മരിച്ചതോതിക്ക് ഒരു സഹോദരിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button