Latest NewsKerala

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; തമിഴ്‌നാട്ടിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

തിരുവനന്തപുരം:  2004 മുതല്‍ 2017 മേയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികള്‍ ആണ് ! ഇവരില്‍ പളനിയിലേക്ക് പോയവരും , വേളാങ്കണിക്കു പോയവരും , നാഗൂര് പോയവരും ഒക്കെ ഉള്‍പെടും. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്.

തൊണ്ണൂറു ശതമാനം അപകടങ്ങളിലും ലോറിയോ , ട്രക്കോ ആയിരിക്കും തീര്‍ഥാടകരുടെ വാഹനത്തില്‍ വന്നിടിക്കുന്നത്. കൂടുതല്‍ അപകടങ്ങളും കുപ്രസിദ്ധമായ ‘തിരുട്ടു ഗ്രാമങ്ങള്‍ ‘ സ്ഥിതി ചെയ്യുന്ന പരിസരങ്ങളില്‍ ആണ് നടന്നിട്ടുള്ളത്. കുടുംബത്തോടൊപ്പം തീര്‍ഥയാത്രയ്ക്ക് പുറപ്പെടുന്നവര്‍ കൈവശം ധാരാളം പണം കരുതും. സ്ത്രീകള്‍ പൊതുവേ സ്വര്‍ണം ധരിക്കും. എന്നാല്‍ അപകടസ്ഥലത്ത് നിന്നും ഇവയൊന്നും തന്നെ ഉറ്റവര്‍ക്ക് തിരിച്ചു കിട്ടിയിട്ടില്ലെന്നതാണ് വസ്തുത.

തമിഴ്‌നാട് പോലീസ് ഈ കേസുകളില്‍ തീര്‍ഥാടകരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് ‘എഫ്ഫ്.ഐ.ആര്‍.’ എഴുതി കേസ് അവസാനിപ്പിക്കുന്നു. വന്നിടിച്ച ട്രക്ക് ഡ്രൈവര്‍മാരെക്കുറിച്ച് ആരും കേട്ടിട്ടുമില്ലാ കണ്ടിട്ടുമില്ല. ഇത്തരത്തില്‍ ഒരു അന്വേഷണം നടക്കാന്‍ ആരും മെനക്കെടാറുമില്ല.

അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കാന്‍ വെമ്പുന്ന ബന്ധുകളെ അവിടങ്ങളിലെ ആംബുലന്‍സ് ഉടമകള്‍ മുതല്‍ മഹസ്സര്‍ എഴുതുന്ന പോലീസുകാര്‍ വരെ ചേര്‍ന്നു നന്നായി ഊറ്റി പിഴിഞ്ഞാണ് വിടാറള്ളത്. ഇതിനെക്കുറിച്ച് ഇപ്പോള്‍ ഇവിടെ പറയാന്‍ കാരണം, വളരെ മുന്‍പ് ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ തമിഴ്‌നാട്ടില്‍ മലയാളി തീര്‍ഥാടകരുടെ ദുരൂഹ മരണത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. അതില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൊള്ളസംഘങ്ങളാണ് ഇതിനു പിന്നിലെന്ന് , പോലീസുകാരുടെ മൊഴി സഹിതം പറയുകയുണ്ടായി.

കഴിഞ്ഞ ദിവസത്തെ മാതൃഭൂമിയില്‍ ജി.ശേഖരന്‍ നായര്‍ എഴുതിയ ‘പദ്മതീര്‍ത്ഥക്കരയില്‍ ‘ എന്ന പംക്തിയിലും ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പ്രതിപാധിച്ചിരിക്കുന്നത്. ദേശീയപാതയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചു നടക്കുന്ന ഈ കൂട്ടക്കൊലകള്‍ക്കെതിരെ ഇുവരെ ജനങ്ങളോ ജനപ്രതിനിധികളോ ആരും തന്നെ പ്രതികരിച്ചിട്ടില്ല.

അതിനാല്‍ ഈ ‘ സംഘടിത നരഹത്യ’ യിലേക്ക് ഇനിയെങ്കിലും ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ ചിലപ്പോള്‍ നാളെ ഒരു തമിഴ്‌നാട് ഹൈവെ അപകട വാര്‍ത്തയില്‍ നിങ്ങളുടെ ഉറ്റവരുടെയോ ഉടയവരുടെയോ പേരുകളും പെട്ടേക്കാം. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button