KeralaLatest News

അച്ഛനെയും അമ്മയെയും കൊന്ന് കിണറ്റിലിട്ട് മൂടി മകന്റെ ക്രൂരത; പുറം ലോകം അറിയുന്നത് നാലാം നാള്‍.

പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് മാതാപിതാക്കളെ കൊന്ന ശേഷം മകന്‍ കിണറ്റിലിട്ട് മൂടി. പന്തളം പെരുമ്ബുളിക്കലില്‍ ജോണ്‍(65) ഭാര്യ ലീല(60) എന്നിവരെയാണ് മകനായ മാത്യു ജോണ്‍(28) കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയത്. 25ന് രാത്രി മാതാപിതാക്കളുമായി വഴക്കുണ്ടായെന്നും തുടര്‍ന്ന് ഇരുവരെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും മാത്യു പൊലീസിനോടു പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കിണറ്റില്‍ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 
കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. വീടിന് കുറച്ച് അകലെയുള്ള കിണറ്റിലേക്ക് ജെസിബി ഉപയോഗിച്ച് വഴിയുണ്ടാക്കിയ ശേഷം മൃതദേഹം കാറില്‍ എത്തിക്കുകയായിരുന്നു എന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ പോലീസ് വീട്ടിലെത്തിയപ്പോള്‍ മകന്‍ രക്ഷപെട്ടു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനിടെ ഇയാളെ അടൂരില്‍ വച്ച് അറസ്റ്റ് ചെയ്തു. പന്തളം പോലീസ് പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ സംഭവങ്ങളുടെ കെട്ടഴിഞ്ഞത്.
നഴ്‌സിംഗ് ബിരുദധാരിയായ മകന്‍ ജോലിക്ക് ഒന്നും പോകാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. മാതാപിതാക്കളുമായി ഇയാള്‍ പതിവായി വഴക്കിടാറുണ്ടെന്നും പരിസരവാസികള്‍ പോലീസിനോട് പറഞ്ഞു. ലഹരിമരുന്നുകള്‍ക്ക് അടിമയായ ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് സംശയം.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button