Latest NewsNewsIndia

മോദിയുടെ കയ്യില്‍ രാഖി കെട്ടാൻ ആഗ്രഹം; രക്ഷാബന്ധന്‍ ദിനത്തില്‍ രാഖിയുമായി ഒരു 103 കാരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടാൻ ഇത്തവണ 103 വയസുള്ള ഒരു മുതിർന്ന സഹോദരിയെത്തിയിരുന്നു. ശര്‍ബതി ദേവി എന്ന ഇവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് അദ്ദേഹത്തിന്റെ കൈയിൽ രാഖി കെട്ടിയത്. മോദിയുടെ കയ്യില്‍ രാഖി കെട്ടുക എന്ന അമ്മയുടെ ആഗ്രഹം മനസിലാക്കിയ ശബരിമതിയുടെ മകനാണ് ഇക്കാര്യം പ്രധാനമന്ത്രിക്ക് കത്തെഴുതി അറിയിച്ചത്. തുടര്‍ന്ന് ശര്‍ബതിയുടെ ആഗ്രഹം അറിഞ്ഞ പ്രധാനമന്ത്രി രക്ഷാബന്ധന്‍ ദിനത്തില്‍ വസതിയിലേക്ക് അവരെ ക്ഷണിക്കുകയായിരുന്നു.

ശര്‍ബതി ദേവിയെക്കൂടാതെ പാകിസ്താന്‍ വംശജയായ ക്വമര്‍ മൊഹ്സിന്‍ മോദിക്ക് രാഖി കെട്ടാൻ എത്തിയിരുന്നു. ക്വമർ അഹമ്മദാബാദ് സ്വദേശിയായ ഒരു ചിത്രകാരനെ വിവാഹം കഴിച്ചാണ് ക്വമര്‍ ഇന്ത്യയിലെത്തിയത്. ഇരുപത് വര്‍ഷമായി ക്വമര്‍ മോദിയുടെ കയ്യില്‍ രാഖി കെട്ടാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍ എസ് എസ് കാര്യകര്‍ത്തയായി മോദി പ്രവര്‍ത്തിക്കുന്ന കാലത്താണ് ക്വമര്‍ ആദ്യമായി അദ്ദേഹത്തിന്റെ കയ്യില്‍ രാഖി കെട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button