Latest NewsNewsBusiness

അഞ്ചു വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.5 ലക്ഷം കോടി രൂപ

കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.5 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള 27 പൊതുമേഖലാ ബാങ്കുകള്‍ 2016-17 വര്‍ഷത്തില്‍ 81683 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാളും 41 ശതമാനം വര്‍ദ്ധനവാണ് സൂചിപ്പിക്കുന്നത്.

എസ്.ബി.ഐയും അതിന്റെ അനുബന്ധ ബാങ്കുകളും മാത്രം 2016-17 സാമ്പത്തിക വര്‍ഷം 27574 കോടി രൂപയാണ് എഴുതിത്തള്ളിയത്. എസ്.ബി.ഐയുടെ കീഴിലുള്ള അഞ്ച് അനുബന്ധ ബാങ്കുകളെ കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ഐയില്‍ ലയിപ്പിച്ചിരുന്നു. 2012-13ല്‍ 27231 കോടി എഴുതിത്തള്ളിയപ്പോള്‍ 2015-16ല്‍ അത് 57586 കോടിയായി വര്‍ദ്ധിക്കുകയും 2016-17ല്‍ 81683 കോടിയായി ഉയരുകയുമായിരുന്നു. കണക്കുകള്‍ അനുസരിച്ച് 249927 കോടി രൂപയാണ് 2017 മാര്‍ച്ച് വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷം കൊണ്ട് എഴുതിത്തള്ളിയത്.

വന്‍തോതില്‍ പൊതുമേഖലാ ബാങ്കുകള്‍ കടങ്ങള്‍ എഴുതിത്തള്ളിയതിനെക്കുറിച്ച് ബി.ജെ.പിയോട് സി.പി.എം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button