Latest NewsNewsIndia

ഡ്രോണുകൾക്ക് നിയന്ത്രണ സംവിധാനം വരുന്നു

ന്യൂഡല്‍ഹി: ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഡ്രോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതിന് പ്രത്യേകം ഏജന്‍സി രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.ജര്‍മനയില്‍ നിന്ന് ഡ്രോണുകളെ നിരീക്ഷിക്കാനും അവയുടെ അനിയന്ത്രിത ഉപയോഗം തടയാനും പുതിയ സംവിധാനം ഇറക്കുമതി ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനെതുടര്‍ന്ന് മണിക്കൂറുകളോളം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. അതീവ സുരക്ഷാ മേഖലകളില്‍ നിരന്തരം ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നത് സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയായ സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവില്‍ ഡ്രോണുകള്‍ സുരക്ഷാ സേനകളും സാധാരണക്കാരും സ്ഥാപനങ്ങളും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്. ഡ്രോണുകളുടെ അനിയന്ത്രിത ഉപയോഗം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹ ഷൂട്ടിങ്ങിനുപോലും നിയന്ത്രണങ്ങളൊന്നുമില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചു വരുന്നു.

ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് റഡാര്‍, റേഡിയോ ഫ്രീക്വന്‍സി ജാമര്‍, ഡിറ്റക്ടര്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്ള സംവിധാനമാണ്. എട്ടുമുതല്‍ ഒമ്പത് കോടിവരെയാണ് ഇത്തരത്തില്‍ ഒരു യൂണിറ്റിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ സംവിധാനങ്ങള്‍ ആദ്യഘട്ടത്തില്‍ എന്‍എസ്ജി, സിഐഎസ്എഫ് എന്നിവയ്ക്കാകും നല്‍കുക. ഡ്രോണുകള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ പുതിയ നിയമം കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ നിരോധിത മേഖലയില്‍ കടക്കുന്ന ഡ്രോണുകളെ വെടിവെച്ചിടുകയാണ് സുരക്ഷാ സേനകള്‍ ചെയ്യുക. മിക്കവാറും അവ ഉടമസ്ഥന് തിരിച്ചേല്‍പ്പിക്കാറാണ് പതിവ്. അല്ലാതെ ഇതിനായി നടപടികളൊന്നും നിലവിലെ നിയമത്തില്‍ പറഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button