Latest NewsNewsIndia

ബി.ജെ.പിയ്ക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ യുവാക്കള്‍ വീഴരുതെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: ബി.ജെ.പിയ്ക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ യുവാക്കള്‍ വീഴരുതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ. ഗുജറാത്ത് സര്‍ക്കാറിന്റെ വികസന അവകാശ വാദങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിന്‍ നടക്കുന്നതിനിടെയാണ്  അമിത്ഷായുടെ മുന്നറിയിപ്പ്.

പദിതര്‍ ക്വാട്ട പ്രക്ഷോഭകര്‍ കോണ്‍ഗ്രസുമായി അടുത്തിരിക്കുന്നുവെന്നും അതില്‍ ശ്രദ്ധപതിപ്പിക്കണമെന്നും അമിത്ഷാ പറഞ്ഞു. അഹമ്മദാബാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യുവാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.1995ന് മുമ്പും ശേഷവുമുള്ള ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രം അമിത്ഷാ വിവരിച്ചു.

1995ലാണ് ബി.ജെ.പി ആദ്യമായി ഗുജറാത്തില്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് ഭരണത്തില്‍ നിരന്തരം നിരോധനാജ്ഞകളായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതോടെയാണ് ഇതിന് അയവ് വന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് ഉള്‍ഗ്രാമങ്ങളില്‍ വൈദ്യുതിയും വിദ്യാഭ്യാസവും ഇല്ലായിരുന്നു. കോണ്‍ഗ്രസ് ഭരണം അഴിമതിയില്‍ മുങ്ങിയതായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വിദ്യാഭ്യാസം, റോഡുകള്‍, തൊഴില്‍, ആദിവാസി വികസനം,  അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വികസനം ഉണ്ടായത്. ഇതെല്ലാം ബി.ജെ.പി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. യുവാക്കള്‍ ഇവ പങ്കുവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി വിരുദ്ധചേരികളുടെ സാമൂഹിക മാധ്യമ പ്രചരണങ്ങളില്‍ യുവാക്കള്‍ വീഴരുത്. പകരം മനസര്‍പ്പിച്ച്‌ ജോലി ചെയ്യുക. വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ വഴിതെറ്റി പോകാതെ പ്രവര്‍ത്തിക്കണമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button