Latest NewsNewsIndia

ക്ലാസില്ലാത്ത പിരീഡില്‍ വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ഡയറക്ടറും അദ്ധ്യാപകനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ജയ്പൂര്‍ : ക്ലാസില്ലാത്ത പിരീഡില്‍ വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ഡയറക്ടറും അദ്ധ്യാപകനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം ഡയറക്ടറും അദ്ധ്യാപകനും ഒളിവിലാണ്.

ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനി തന്നെയാണ് സ്കൂള്‍ ഡയറക്ടറും അദ്ധ്യാപകനും ചേര്‍ന്ന് തന്നെ പീഡിപ്പിച്ച കാര്യം തുറന്നു പറഞ്ഞത്. താന്‍ ഗര്‍ഭിണിയാണെന്ന് കാര്യം ഡയറക്ടറോടും അദ്ധ്യാപകനോടും പറഞ്ഞു. എന്നാല്‍ ഇക്കാര്യം പുറത്തുപറയരുതെന്നും ഗര്‍ഭച്ഛിദ്രം നടത്താമെന്നും അവര്‍ പറഞ്ഞു.

പറ്റില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ നിര്‍ബന്ധിച്ചാണ് പെണ്‍കുട്ടിയെ ഷഹ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ അബോര്‍ഷന്‍ നടത്തിയത്. അതിന് ശേഷം വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. വീട്ടില്‍ എത്തി മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് കടുത്ത രക്തസ്രാവം അനുഭവപ്പെട്ടു. അപ്പോഴാണ് പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞത്. ഇതോടെയാണ് ഇവര്‍ കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button