KeralaLatest NewsNews

മകളെ വേശ്യാലയത്തിൽ കണ്ട പിതാവ് ആത്മഹത്യചെയ്തു

ഒരു വർഷം മുൻപാണ് പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കേസ് മുന്നോട്ട് കൊണ്ട് പോകാനാകാതെ അവസാനിപ്പിച്ചത്. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേസിനാസ്പദമായ തുമ്പ് ലഭിക്കുകയും കേസ് അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. ബാംഗളൂരിൽ പഠിക്കുന്ന മകളെ കാണാൻ പോയതിന്റെ പിറ്റേ ദിവസമാണ് പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബംഗ്ലൂരുവില്‍ നഴ്‌സിംങ്ങ് പഠിക്കുന്ന മകളെ കാണാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് പിതാവ് പോയത്. മകളെ കണ്ട പിതാവ് അവളേയും കൂട്ടി ഉച്ച ഭക്ഷണം കഴിച്ച് ഡ്രസ്സും വാങ്ങിക്കൊടുത്ത്, ഹോസ്റ്റലില്‍ കൊണ്ടുവിട്ടു. തുടർന്ന് അദ്ദേഹം സുഹൃത്തിന്റെ വീട്ടിലേക്ക് പോയി.

സുഹൃത്തിന്റെ വീട്ടിൽ ഇരുന്ന് ഇരുവരും മദ്യപിക്കുകയും തുടർന്ന് സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം ഇരുവരും ബംഗ്ലൂരുവിലെ വേശ്യാലയത്തിലെത്തുകയും ചെയ്തു. സുഹൃത്ത് ഒരു റൂമിലേക്ക് പോയി. മറ്റൊരു മുറിയിലേക്ക് പിതാവും. എന്നാൽ റൂമിലെത്തിയ പിതാവ് പെൺകുട്ടിയെ കണ്ട് ഞെട്ടുകയായിരുന്നു. സ്വന്തം മകളെ ആ രീതിയിൽ കണ്ടത് അയാൾക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു.

ഉടൻ തന്നെ അയാൾ ആ മുറി വിട്ട് പുറത്തിറങ്ങുകയും നന്നായി മദ്യപിക്കുകയും ചെയ്തു. എന്നാൽ മകള്‍ പിതാവിനെ കണ്ടതേയില്ല.  തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലെത്തിയ പിതാവ് രാത്രിയില്‍ വീണ്ടും മദ്യപിച്ചു. രാവിലെ താമസിച്ച് എഴുന്നേറ്റ സുഹൃത്ത് കണ്ടത് അടുത്ത റൂമില്‍ തൂങ്ങിമരിച്ച നിലയിലുള്ള സുഹൃത്തിനെയാണ്.

പൊതുവേ സന്തോഷവാനായിരുന്ന പിതാവ് ആത്മഹത്യ ചെയ്യില്ലെന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും സംശയപ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷിച്ചു. വർഷങ്ങൾക്ക് മുൻപ് അവസാനിപ്പിച്ച കേസ് ഒരു ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഈ ഇടയ്ക്ക് പുനരാരംഭിച്ചു. ബംഗ്ലൂരുവിലെ സുഹൃത്തിന്റെ വീട് മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിന് മുന്നോടിയായി വീട് ശുചീകരിക്കുന്നതിനിടയിലാണ് ആത്മഹത്യ ചെയ്ത റൂമിലെ ബെര്‍ത്തില്‍ നിന്നും കൃത്യമായി വായിച്ചെടുക്കാന്‍ പറ്റാത്ത ഒരു ആത്മഹത്യ കുറിപ്പ് ലഭിച്ചത്.

മകളെ ഉടനെ വിവാഹം കഴിപ്പിക്കണം… അവള്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായമായെന്ന് ഇന്നാണെനിക്ക് മനസ്സിലായത്… ഇതായിരുന്നു കുറിപ്പ്… സുഹൃത്ത് ഉടനെ കേസന്വേഷിച്ച അടുത്ത ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടർന്ന് കത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തില്‍ നിന്ന് അന്നു നടന്ന സംഭവങ്ങള്‍ വീണ്ടും ചോദിച്ചറിഞ്ഞു. വേശ്യാലയത്തില്‍ പോയതടക്കമുള്ള വിവരങ്ങള്‍ സുഹൃത്ത് തുറന്നു പറഞ്ഞു. അവിടെ പോയതിന് ശേഷമാണ് അദ്ദേഹം നന്നായി മദ്യപെച്ചതെന്നും, പിന്നീട് അധികം ഒന്നും മിണ്ടിയിരുന്നില്ലെന്നും..

പോലീസ് പിന്നീട് മലയോര മേഖലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്ന മകളെ ചോദ്യം ചെയ്തു. ഒപ്പം പെണ്‍കുട്ടിയുടെ സുഹൃത്തുക്കളേയും. നഴ്‌സിങ്ങ് പഠിക്കാന്‍ പോയ മലയാളികളായ പല പെണ്‍കുട്ടികളും വന്‍ സെക്‌സ് റാക്കറ്റുകളുടെ വലയിലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം അപ്പോഴാണ് പോലീസ് അറിയുന്നത്.

പിതാവ് വന്ന ദിവസം വൈകുന്നേരവും ഒരു ആണ്‍ സുഹൃത്തിനൊപ്പം മകള്‍ പോയിരുന്നതായും, തിരിച്ചു വന്നപ്പോള്‍ ഒരു പണിയുമെടുക്കാതെ ഇന്ന് നല്ല പണം കിട്ടിയെന്ന് അവള്‍ പറഞ്ഞതായും പോലീസിന് സുഹൃത്തുക്കള്‍ മൊഴി നല്‍കി. ഇതോടെയാണ് പെണ്‍കുട്ടിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തത്. താന്‍ റൂമിലിരിക്കുമ്പോള്‍ ഒരു കസ്റ്റമര്‍ വന്നെന്നും, പക്ഷെ വാതിലിനടുത്ത് വന്ന നോക്കിയിട്ട്, പറഞ്ഞ പണം വാതിലിന് ഉള്ളിലേക്ക് ഇട്ട്, വാതില്‍ ശബ്ദമുണ്ടാക്കിയടച്ചിട്ട് പോയെന്നും മകള്‍ ഉദ്യോഗസ്ഥന് രഹസ്യമൊഴി നല്‍കി. പക്ഷെ വന്നയാള്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും മൊഴി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button