കൊച്ചി ; കൊച്ചിയിൽ നടന്ന ഗ്രൂപ്പ് ഡി വിഭാഗത്തിലെ രണ്ടാം മത്സരത്തിൽ ഗോൾ മഴ തീർത്ത് സ്പെയിൻ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് നൈജറിനെ സ്പെയിൻ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ മൂന്നും രണ്ടാം പകുതിയിൽ ഒരു ഗോളും നേടിയാണ് സ്പെയിൻ ദുർബലരായ എതിരാളികളെ തകർത്തത്.
21 ാം മിനിറ്റിലും 41 ാം മിനിറ്റിൽ ഇരട്ട ഗോൾ നേടിയ ബാഴ്സിലോണ യൂത്ത് താരവും നായകനുമായ ഏബൽ റൂയിസാണ് സ്പെയിനിന്റെ ആദ്യ ജയത്തിലേക്കുള്ള വാതിൽ തുറന്നത്. ശേഷം സെസാർ ഗെലാബർട്ടിലും സെർജിയോ ഗോമസം ഗോൾ നേടിയതോടെ സ്പെയിൻ വിജയം ഉറപ്പിച്ചു.
അതെ സമയം ഗ്രുപ്പ് സി വിഭാഗത്തിൽ നടന്ന ഗിനിയ-കോസ്റ്റോറിക്ക മത്സരം 2-2 എന്ന ഗോളുകൾക്ക് സമനിലയില്‍ അവസാനിച്ചു. ജാര്‍ക്വൻ, ആന്‍ഡ്രസ് ഗോമസ് എന്നിവർ കോസ്റ്റോറിക്കായി ഗോൾ നേടിയപ്പോൾ ടുറേ,ഇബ്രഹിം സോറി എന്നിവർ ഗിനിയക്കായി ഗോളുകൾ സ്വന്തമാക്കി.
Post Your Comments