Latest NewsNewsIndia

കുടുംബം നിലനിര്‍ത്താന്‍ സുഹൃത്തിന്റെ കിടപ്പറയില്‍ യുവതിയെ എത്തിച്ച് ഭര്‍ത്താവ് : പെണ്‍കുട്ടിയുടെ വിവാഹ മോചന ഹര്‍ജിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ലൈംഗികശേഷിയില്ലാത്ത ഭര്‍ത്താവ്, കുടുംബം നിലനിര്‍ത്താന്‍ ആദ്യരാത്രിയില്‍ത്തന്നെ തന്റെ സുഹൃത്തിനെ കിടപ്പറയിലെത്തിച്ചതുമുതല്‍ തുടങ്ങുന്ന ഈ യുവതിയുടെ പീഡനപര്‍വം. ഭര്‍തൃപിതാവില്‍നിന്നുള്ള ഉപദ്രവം കൂടിയായതോടെ, സ്വന്തം വീട്ടുകാരെ വിവരമറിയിച്ച യുവതി വീട്ടിലേക്ക് മടങ്ങിപ്പോയി. 2016 മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. ആദ്യരാത്രിയില്‍ത്തന്നെ തനിക്ക് ലൈംഗികശേഷിയില്ലെന്ന കാര്യം നികേഷ് യുവതിയോട് പറഞ്ഞു. നികേഷിന്റെ സുഹൃത്തുകൂടിയായ അനില്‍ യാദവെന്ന ഡോക്ടര്‍ അന്നു രാത്രി മുറിയിലെത്തി യുവതിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു.

എന്നാല്‍, യുവതി എതിര്‍ത്തുനിന്നതോടെ, ഇരുവരും ചേര്‍ന്ന് അവളെ മുറിക്ക് പുറത്താക്കി. ആദ്യരാത്രി പുറത്തെ വരാന്തയില്‍ തനിക്ക് കഴിയേണ്ടിവന്നുവെന്ന് യുവതിയുടെ പരാതിയിലുണ്ടെന്ന് വനിതാ പൊലീസ് എ.സി.പി പന്നാ മൊമായ പറഞ്ഞു. ഭര്‍തൃവീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച്‌ ആറുമാസം മുമ്പാണ് യുവതി സ്വന്തം വീട്ടില്‍ അറിയിച്ചത്. ഭര്‍തൃമാതാവ് കലാവതിയും സഹോദരി മോനയും ഇതിന് കൂട്ടുനിന്നിരുന്നതായി പരാതിയിലുണ്ട്.

തന്നെ കാണാനെത്തിയ അച്ഛനൊപ്പം തന്നെ വീട്ടില്‍നിന്ന് പുറത്താക്കിയതായും പരാതിയില്‍പ്പറയുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ 17-ന് യുവതിയുടെ വീട്ടിലെത്തിയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.പല ദിവസങ്ങളിലും നികേഷും ഡോക്ടറും ചേര്‍ന്ന് യുവതിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും പരാതിയില്‍പ്പറയുന്നു. നികേഷിന്റെ അച്ഛന്‍ പന്നാലാല്‍ ഗിരിയും യുവതിയുമൊത്ത് ശാരീരിക ബന്ധത്തിന് ശ്രമിച്ചിരുന്നു.

രാത്രി യുവതിക്കരികില്‍ വന്നുകിടക്കുന്ന ഭര്‍തൃപിതാവ് ഉപദ്രവിക്കാന്‍ ശ്രമിക്കുക പതിവായിരുന്നു. മുറിയില്‍നിന്ന് പുറത്തുകടന്ന് പീഡനത്തില്‍നിന്ന് രക്ഷപ്പെടുകയാണ് താന്‍ ചെയ്തിരുന്നതെന്നും പരാതിയില്‍ പറയുന്നു. നികേഷിനെയും മാതാപിതാക്കളെയും ഡോക്ടറെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ പരാതി കുടുംബകോടതിക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button