KeralaLatest NewsNews

യാതൊരു രേഖകളുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകള്‍ കേരളത്തില്‍: രണ്ടാഴ്ചക്കിടെ രണ്ടു കൊലപാതകം

കാസര്‍കോട്: പോലീസ് ജില്ലയിലുടനീളം അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഊര്‍ജിതമാക്കി. മൊബൈല്‍ ആപ്പു വഴിയുള്ള ഇ-രേഖയില്‍ ഇവരെ രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യുന്നത്. കൂടാതെ യാതൊരു രേഖകളുമില്ലാത്തവരെ നാടുകടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ചക്കിടെ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് രണ്ട് കൊലക്കേസുകളില്‍ അറസ്റ്റു ചെയ്തത്.

പോലീസ് ചെര്‍ക്കളയില്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ട കേസില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേരെയും, അമ്ബലത്തറ ഇരിയ പൊടവടുക്കത്തെ ലീലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ യുവാവിനെയുമാണ് അറസ്റ്റു ചെയ്തത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള നടപടികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവന്നതോടെയാണ് പോലീസ് ഊര്‍ജിതമാക്കിയത്.

വിവരങ്ങള്‍ ശേഖരിക്കുന്നത് എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ്. രണ്ടു ദിവസത്തിനകം കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍മാത്രം 150 പേരുടെ വിവരങ്ങളാണ് പോലീസ് ശേഖരിച്ചത്. ഇതില്‍ യാതൊരു രേഖകളുമില്ലാത്തവരെ നാടുകടത്തി. നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവിലും കഴിയുന്നുണ്ടെന്നാണ് വിവരം. പോലീസ് ഇവരെ കുറിച്ച്‌ വിവരം ശേഖരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളെ ജോലിക്കെത്തിച്ച്‌ തൊഴിലെടുപ്പിക്കുന്ന മേസ്തിരിമാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും യാതൊരു രേഖയുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button