Latest NewsKeralaNews

കുറ്റിപ്പുറത്തെ ലോഡ്ജിലെ ജനനേന്ദ്രീയം മുറിച്ച കേസില്‍ സുപ്രധാന വഴിത്തിരിവ്

കൊച്ചി: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയത്തിന് മുറിവേറ്റ സംഭവത്തിൽ സുപ്രധാന വഴിത്തിരിവ്. മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത ഭര്‍ത്താവിന്റെ ജനനേന്ദ്രിയമാണ് രഹസ്യ ഭാര്യ മുറിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയിലൂടെ ജനനേന്ദ്രീയം തുന്നിച്ചേര്‍ത്തു. യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതിന് കേസായി. സംഭവത്തില്‍ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങി ഹൈക്കോടതിയെ സമീപിച്ചു.

യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കയാണെന്നുകാണിച്ച്‌ യുവതി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിൽ കോടതി സുപ്രധാന വിധി നൽകി. യുവാവും യുവതിയും ഒന്നിച്ചുജീവിക്കാന്‍ ആഗ്രഹിക്കുന്നതായി ഹൈക്കോടതിയില്‍ ബോധിപ്പിച്ചതിനെ തുടർന്ന് ഇരുവരെയും ഒന്നിച്ചു ജീവിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിലെ മുറിവ് അബദ്ധത്തില്‍ പറ്റിയതാണെന്നും യുവതി മുറിച്ചതല്ലെന്നും യുവാവ് കോടതിയില്‍ ബോധിപ്പിച്ചതിനാൽ കേസും ഇല്ലാതായി.

രഹസ്യമായി വിവാഹം കഴിച്ച ശേഷം കുവൈറ്റിൽ പോയ ഇർഷാദ് മടങ്ങി വന്നപ്പോഴും വീട്ടുകാരുടെ എതിർപ്പ് മാറിയില്ല. ഇരുവരും ലോഡ്ജിൽ മുറിയെടുത്തു താമസിക്കവെ വിഷമം മൂലം ഹൈറുന്നീസ കൈ മുറിക്കാൻ ശ്രമിച്ചതാണ് സംഭവം. ഇതിനെ തടയുന്നതിനിടയിലാണ് യുവാവിന് മുറിവേറ്റതെന്നും ഹൈറുന്നീസയുടെ കൂടെ താമസിക്കാനാണ് തനിക്കിഷ്ടമെന്നു ഇർഷാദ് പറയുകയും ചെയ്തതോടെ കോടതി ഇരുവരെയും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button