KeralaLatest NewsNews

ഖുറാൻ സുന്നത്ത് കമ്മിറ്റിയുടെ സുപ്രധാന വെളിപ്പെടുത്തൽ

കോഴിക്കോട്: ഖുറാൻ സുന്നത്ത് കമ്മിറ്റിയുടെ സുപ്രധാന വെളിപ്പെടുത്തൽ. ഇനിയൊരിക്കലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനാകാത്തവിധം മതതീവ്രവാദികളുടെ കയ്യിലകപ്പെട്ടിരിക്കുകയാണ് വൈക്കം സ്വദേശി അഖില എന്ന് ഖുർ ആൻ സുന്നത്ത് സൊസൈറ്റി. പോലീസ് കേരളത്തെ ഏറ്റവും വലിയ മുസ്ലീംഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാനുള്ള ചിലരുടെ നീക്കങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ല. അഖിലയെ പോലുള്ളവർ മതംമാറ്റപ്പെടാന്‍ കാരണം ഇതാണെന്നും ഖുർ ആൻ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്ലാം മതം നല്ലതാണെങ്കില്‍ ആരെങ്കിലും നിര്‍ബന്ധിച്ച് പഠിപ്പിക്കേണ്ടതില്ല. രാജ്യത്തിന്‍റെ തകര്‍ച്ചയാണ് അങ്ങനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ ലക്ഷ്യം വെക്കുന്നതെന്നും ജാമിദ പറഞ്ഞു. സമ്മര്‍ദ്ദത്തിലൂടെ കാര്യങ്ങൾ ചെയ്യിച്ചാല്‍ അതു കൊണ്ട് ഉദ്ദേശിച്ച നേട്ടമുണ്ടാകില്ല. പൈതൃകമായി ലഭിച്ച മതത്തെയും മാതാപിതാക്കളെയുമൊക്കെ രണ്ട് മാസം കൊണ്ട് തള്ളിപറഞ്ഞ അഖില നാളെ മതംമാറ്റിയവര്‍ക്കെതിരാകും. മാത്രമല്ല മുസ്ലീം സമുദായത്തിന്‍റെ സംരക്ഷകരാണെന്ന് വരുത്തി തീര്‍ക്കുന്ന എസ്.ഡി.പിഐയും അവരുടെ നിയന്ത്രണത്തിലുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങളെയും നിരോധിക്കുകയാണ് വേണ്ടത്.

പൊതുസമൂഹത്തില്‍ അഖിലകേസിനെ വലിയ ചര്‍ച്ചയാക്കി മാറ്റാനുള്ള എസ്.ഡി.പിഐ യുടെ ശ്രമം വിജയിച്ചു. പക്ഷെ മുസ്ലീം സമൂഹത്തിന്‍റെ പൂര്‍ണ പിന്തുണ നേടിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് ജാമിദ കൂട്ടിച്ചേര്‍ത്തു. ഇസ്ലാം തീവ്ര സ്വഭാവമുള്ള മതമാണെന്ന് വരുത്തി തീര്‍ക്കുന്നവര്‍ക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയുടെ തീരുമാനവും.

shortlink

Related Articles

Post Your Comments


Back to top button