Latest NewsNewsIndia

മകളാണ് മറന്നു: 7 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത് കൊന്നു

ആഗ്ര•പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 7 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ആറുവര്‍ഷം മുന്‍പ് ഇയാളുടെ ഭാര്യ മരിച്ചുപോയിരുന്നു. പിന്നീട് മകനും മകളും പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. നവംബര്‍ 24 നും 25 നും ഇടയിലെ രാത്രിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ സ്കൂള്‍ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ പോലീസില്‍ വിളിച്ച് മകളെ കാണാനില്ലെന്ന് പരാതി നല്‍കി. പിന്നീട് ഇയാളുടെ നേതൃത്വത്തില്‍ തന്നെ പോലീസ് സംഘം നടത്തിയ തെരച്ചിലില്‍ എടിമാഡ്പൂരിലെ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. നേരത്തെയും ഇയാള്‍ മകനെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഇത് നാട്ടുകാര്‍ പിടികൂടുകയും ഇനിയും ഇതാവര്‍ത്തിച്ചാല്‍ പോലീസില്‍ അറിയിക്കുമെന്ന് താക്കീത് ചെയ്തതായും എടിമാഡ്പൂര്‍ സി.ഐ അതുല്‍ കുമാര്‍ സോങ്കര്‍ പറഞ്ഞു.

സംഭവദിവസം രാത്രി സഹോദരി വയറുവേദന എന്ന് പറഞ്ഞ് കരഞ്ഞതായി 9 വയസുകാരനായ മകന്‍ അന്വേഷണത്തിനിടെ പോലീസിനോട് പറഞ്ഞു. ഇവര്‍ താമസിക്കുന്ന ഷെഡില്‍ ഒരു കട്ടിലിലാണ് മൂവരും കിടന്നിരുന്നത്. സഹോദരിയുടെ വയറുവേദനയുടെ കാര്യം മകന്‍ പിതാവിനോട് പറഞ്ഞെങ്കിലും ക്ഷുഭിതനായ ഇയാള്‍ അവനെ ശകാരിക്കുകയായിരുന്നു.

പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ വായ്‌പൊത്തിപ്പിടിച്ചുകൊണ്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ ശ്വാസംമുട്ടി കുട്ടിമരിച്ചു. മരിച്ചു എന്നുറപ്പായതോടെ കുട്ടിയുടെ ശരീരം 300 മീറ്റര്‍ അകലെയുള്ള സ്കൂള്‍ കെട്ടിടത്തില്‍ കൊണ്ടിടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിളിച്ച് മകളെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു- സോങ്കര്‍ പറഞ്ഞു.

തെളിവുകള്‍ ശേഖരിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ക്ക് കോടതിയില്‍ നിന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സി.ഐ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button