Latest NewsIndiaNews

എസ്.യു.വി ഇടിച്ചു കൊന്ന 42 വയസുകാരന്റ മൃതദേഹം കാണപ്പെട്ടത് പതിനേഴ് കിലോമീറ്റര്‍ അകലെ

നോയിഡ: എസ്.യു.വി ഇടിച്ചു കൊന്ന 42 വയസുകാരന്റ മൃതദേഹം കാണപ്പെട്ടത് പതിനേഴ് കിലോമീറ്റര്‍ അകലെ‍. ഗ്രേറ്റര്‍ നോയിഡയിലെ ബദ്ലാപൂരില്‍ നവംബര്‍ 3നാണ് അപകടം നടന്നത്. യു.പിയിലെ ബുലന്ദ്ഷര്‍ ജില്ലയിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ കുരുങ്ങിയ മൃതദേഹവുമായി എസ്.യു.വി പതിനേഴ് കിലോമീറ്ററോളം സഞ്ചരിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് വ്യക്തമായത്.

ബുലന്ദ്ഷറിലെ കോട് ടോള്‍ പ്ലാസയിലെ സിസിടിവി ക്യാമറയിലാണ് മൃതദേഹഎസ്.യു.വി ഇടിച്ചു കൊന്ന 42 വയസുകാരന്റ മൃതദേഹം കാണപ്പെട്ടത് പതിനേഴ് കിലോമീറ്റര്‍ അകലെവും വഹിച്ചു കൊണ്ട് കാറ് പായുന്നതിന്റെ ദൃശ്യം പതിഞ്ഞത്. ടാറ്റ സഫാരി കാറിന്റെ ചേസിസിലാണ് മൃതദേഹം കുരുങ്ങിയത്. റാംപൂര്‍ മാര്‍ക്കറ്റില്‍ ഷൂസ് കട നടത്തുകയായിരുന്നു ഗര്‍ഹ്മുക്തേശ്വറില്‍ നിന്നും ഗ്രേറ്റര്‍ നോയിഡയിലേക്ക് പോകവെയാണ് സുഖ്പാല്‍ സിംഗിനെ കാറിടിച്ചത്. വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സുഖ്പാലിനെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ധൂം മണിക്പൂര്‍ ഗ്രാമത്തില്‍ നിന്ന് സുഖ്പാലിന്റെ ബൈക്ക് കണ്ടെത്തി.

സമീപത്ത് രക്തക്കറയും കണ്ടെത്തി. തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. സൂരജ്പൂരിലെ സഖിപൂര്‍ വില്ലേജ് നിവാസിയാണ് സുഖ്പാല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. നോയിഡ, ബുലന്ദ്ഷര്‍, ഗാസിയാബാദ് എന്നിവടങ്ങളില്‍ വിവിധ ആശുപത്രികളിലും പോലീസ് അന്വേഷിച്ചു. ഇതിനിടെ സിക്ന്ദ്രാബാദില്‍ നിന്നും ഒരാളുടെ മൃതദേഹം കിട്ടിയതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് അവിടെയെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയായിരുന്നു. അപടകമുണ്ടാക്കിയ വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ ഉടമയ്ക്കായി അന്വേഷണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button