Latest NewsNewsIndiaUncategorized

മാളുകള്‍ക്കും തിയറ്ററുകള്‍ക്കും തിരിച്ചടി

ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് എം ആര്‍ പിയേക്കാള്‍ വിലയീടാക്കിയാല്‍ തടവുശിക്ഷ. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. വിലകൂട്ടി വിറ്റാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് തടവുശിക്ഷയും നല്‍കാമെന്നാണ് സുപ്രീംകോടതിയില്‍ കേന്ദ്രം അറിയിച്ചത്. പുതിയ തീരുമാനം മാളുകള്‍ക്കും തിയറ്ററുകള്‍ക്കും തിരിച്ചടിയാകും.

ഇവിടങ്ങളില്‍ കുപ്പിവെള്ളത്തിന് എം ആര്‍ പിയേക്കാള്‍ വില ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധവും നികുതി വെട്ടിപ്പും ആണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ അധിക തുക ഈടാക്കുന്നത് ലീഗല്‍ മെട്രോളജി നിയമപ്രകാരം കുറ്റകരമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കുപ്പിവെള്ളത്തിന് കൂടിയ വില ഈടാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഹോട്ടലുടമകളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. ഇത്തരത്തില്‍ വിലകൂട്ടി വിറ്റാല്‍ നിയമത്തിന്റെ 36ാം വകുപ്പു പ്രകാരം 25,000 രൂപ ആദ്യം പിഴ ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 50,000 ആകും.

മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഒരുലക്ഷമാക്കുകയോ ഒരു വര്‍ഷം തടവോ ഇതുരണ്ടും കൂടിയോ ശിക്ഷയായി നല്‍കാമെന്നും നിയമത്തില്‍ പറയുന്നു. നിശ്ചിത തുക നല്‍കിയാണ് ഇവിടങ്ങളിലേക്ക് കുപ്പിവെള്ളം വാങ്ങുന്നത്. അവ നിജപ്പെടുത്തിയ പരമാവധി വിലയിലോ അതില്‍ താഴെയോ വില്‍ക്കാം. എന്നാല്‍ എംആര്‍പിയിലും അധികം തുക ഈടാക്കുന്നതില്‍ സര്‍ക്കാരിന് സേവന നികുതി, വില്‍പ്പന നികുതി തുടങ്ങി ഭീമമായ നഷ്ടമുണ്ടാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button