Latest NewsNewsIndiaUncategorized

ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിരക്ക് ഞെട്ടിപ്പിക്കുന്നത്; റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിരക്കിന്റെ റിപ്പോര്‍ട്ട് പുറത്ത്. വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ മാഗസിന്‍ ‘ലാന്‍സെറ്റ്’ നടത്തിയ പഠനമാണഅ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ മൂന്നില്‍ ഒന്ന് എന്ന കണക്കില്‍ ഗര്‍ഭച്ഛിദ്രം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2015ലെ കണക്കുകള്‍ പ്രകാരം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ‘ലാന്‍സെറ്റ്’ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 2015ല്‍ രാജ്യത്ത് 48.1 മില്യണ്‍ സത്രീകള്‍ ഗര്‍ഭം ധരിച്ചപ്പോള്‍ 15.6 മില്യണ്‍ ഗര്‍ഭഛിദ്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 0.8 ശതമാനം സത്രീകളും സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം കൃത്യമായ വൈദ്യശാസ്ത്ര സഹായത്തോടെ ഗര്‍ഭംച്ഛിദ്രം നടത്തിയത് 22ശതമാനം പേര്‍ മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നിയമം മൂലം നിരോധിച്ചിട്ടും രാജ്യത്ത് ഇത്രയും ഗര്‍ഭച്ഛിദ്രം നടക്കുന്നു എന്നത് ഒരു ഞെട്ടിപ്പിക്കുന്ന കണക്ക് തന്നെയാണ്. റിപ്പോര്‍ട്ട് പ്രകാരം 47 ശതമാനമാണ് ഇന്ത്യയിലെ ഗര്‍ഭചിദ്രനിരക്ക്. എന്നാല്‍ വര്‍ഷംതോറും രാജ്യത്ത് ഗര്‍ഭച്ഛിദ്ര നിരക്ക് വര്‍ദ്ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button