Latest NewsNewsIndia

സഹോദരിയെ ബലാത്സംഗം ചെയ്യുന്നത് നിറകണ്ണുകളോടെ നോക്കിനില്‍ക്കേണ്ടി വന്ന യുവാവിന് പിന്നെ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല…:

ന്യൂഡല്‍ഹി : അത്രനേരം തന്റെ കൂടെ ചിരിച്ചും കളിച്ചും ഒപ്പം ഉണ്ടായിരുന്ന സഹോദരിയെ ഒരു കൂട്ടം ആളുകള്‍ ബലാത്സംഗം ചെയ്യുന്നത് കാണേണ്ടിവന്ന യുവാവിന് ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തെരഞ്ഞെടുക്കാന്‍ ഉണ്ടായിരുന്നില്ല.

സഹോദരിക്ക് നേരെ നടന്ന പീഡന ശ്രമം തടയാനാവാത്തതില്‍ മനം നൊന്ത് പതിനെട്ടുകാരനാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹിയിലെ ജീവന്‍പാര്‍ക്ക് സിര്‍സപൂറിലാണ് സംഭവം. ദീപക് കുമാര്‍ എന്നയാളാണ് ഫാനില്‍ തൂങ്ങിമരിച്ചത്. മോഷണ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ഏഴിന് സഹോദരിയെ നാലംഗ ഗുണ്ടാസംഘം പീഡിപ്പിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ദീപകിന് സഹോദരിയെ ഇവരില്‍ നിന്ന് രക്ഷിക്കാനായില്ല.

ഇവര്‍ ദീപക് കുമാറിനെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അപമാനിതനായ ഇയാള്‍ വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ രജനീഷ് ഗുപ്ത പറഞ്ഞു. എന്നാല്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുക്കാനായിട്ടില്ല.

സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രദേശത്തെ യുവാക്കളുമായുണ്ടായ കലഹം കുടുംബാംഗങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി. സഹോദരിയുമൊത്ത് നടന്നുപോകുമ്പോള്‍ ആയിരുന്നു മോഷണ ആരോപണം ഉന്നയിച്ച് പീഡന ശ്രമം നടന്നതെന്ന് ദീപക് കുമാറിന്റെ അമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഈ സംഭവം പൊലീസില്‍ അറിയിക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല.

സംഭവം പുറത്തുവന്നതോടെ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് ഒരുപറ്റം യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ദീപക് കുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ദീപകിന്റെ മരണത്തില്‍ ആരോപണ വിധേയരായവരുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button