literatureworldnewstopstories

കവിതയെഴുതിയതിന് അധ്യാപകന് സസ്പെന്‍ഷന്‍; അതിര്‍വരമ്പുകള്‍ ലംഘിച്ചതോ? ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കടന്നുകയറിയതോ?

സ്വപ്ന സ്ഖലനത്തെക്കുറിച്ച്‌ ഫെയ്സ്ബുക്കില്‍ കവിത എഴുതിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അധ്യാപകനു സസ്പെന്‍ഷന്‍. കോഴിക്കോട് നാദാപുരം എംഇടി കോളജിലെ അധ്യാപകന്‍ അജിന്‍ ലാലിനെയാണ്  കോളജില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.  ആ കുറിപ്പ് സഹിതം അജിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പലതരത്തിലുള്ള പരാതികള്‍  ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് കോളെജിലെ അധ്യാപകരുമായി തീരുമാനിച്ച ശേഷം പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ഉത്തരവില്‍ പറയുന്നു

അജിനെ പുറത്താക്കിക്കൊണ്ടുള്ള കോളജിന്റെ ഉത്തരവ്

വിദ്യാര്‍ത്ഥികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പലതരത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. കോളെജിലെ അധ്യാപകരുമായി തീരുമാനിച്ച ശേഷമാണ് പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ അധ്യാപകരുമായി അത്തരത്തില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ മാനേജ്മെന്റ് നടത്തിയിട്ടില്ലെന്ന് അജിന്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അധ്യാപകര്‍ മാനേജുമെന്റിന് കത്തുനല്‍കിയെന്നും അജിന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിനാധാരമായ അജിന്‍ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് അജിന്‍ വിവാദമായ കവിത സ്റ്റാറ്റസായി ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്. ‘ സ്വപ്നം അതിന്റെ രതിമൂര്‍ച്ഛയില്‍ എത്തുമ്ബോഴാണ് സ്വപ്ന സ്ഖലനം സംഭവിക്കുന്നത്….. ഞാന്‍ ഇന്ന് അവളെ ശരിക്കും കണ്ടു എന്റെ തുടകള്‍ നനഞ്ഞു എന്ന് ഞാന്‍ തിരിച്ചറിയുന്നതുവരെയും അത് അവള്‍ തന്നെ ആയിരുന്നു.’ എന്ന വരികള്‍ വിദ്യാര്‍ത്ഥികളെ പ്രകോപിതരാക്കി. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എംഎസ്‌എഫ് പ്രവര്‍ത്തകരാണ് ആദ്യം രംഗത്തെത്തിയത്.

തന്റെ ചിന്തകളും ആശയങ്ങളും പതിവായി ഫെയ്സ്ബുക്കിലൂടെ പങ്കു വെയ്ക്കാറുള്ള അജിന്‍ പതിവു രീതിയില്‍ മാത്രമാണ് നാലു വരി കവിതകുറിച്ചത്. പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി അധ്യാപകന് നേരെ സൈബര്‍ ആക്രമണം നടത്തത്തി. അജിന്റെ വരികളുടെ സ്ക്രീന്‍ ഷോട്ടുകള്‍ നാദാപുരത്തിന്റെ 25 കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രചരിച്ചത്.

പ്രശ്നങ്ങളുണ്ടായപ്പോള്‍ ലീവിന് പോകാനായിരുന്നു കോളജ് മാനേജ്മെന്റിന്റെ നിര്‍ദേശം. വെക്കേഷന്‍ കഴിഞ്ഞിട്ടും കോളജില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് പുറത്താക്കുന്ന വിവരം അജിന്‍ അറിയുന്നത്. ‘നിങ്ങളുടെ എഴുത്ത് അധ്യാപകന് ചേര്‍ന്നതല്ല’ എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി.

പ്രശ്നത്തിന് കാരണമായ പോസ്റ്റിനെ തുടര്‍ന്ന് മറ്റൊരു പോസ്റ്റും അജിന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളോടും വിദ്യാര്ഥികളോടും സംസാരിക്കേണ്ട ഉത്തരവാദിത്തമുള്ളതിനാല്‍ ഞാന്‍ പറയട്ടെ പക്ഷെ എല്ലാവരും മുഴുവനായ്റ്റ് വായിക്കണം ..പിന്നെ കഴിഞ്ഞ 2 ദിവസമായി ഫേസ്ബുക്കിലും വാട്സാപ്പിലുമായി നിങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പോസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കും മുന്‍പ്, നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്റെ രാജി ആണെങ്കില്‍ അതിനു ഇത്രത്തോളം പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല നിങ്ങള്‍ക്ക് എന്നോട് പറയാമായിരുന്നു ഞങ്ങള്‍ക്ക് നിങ്ങളുടെ സേവനം ആവശ്യമില്ല എന്നു അതിനുള്ള ഒരു സ്പേസ് ഞാന്‍ നിങ്ങള്‍ക്ക് എന്നും തന്നിട്ടുണ്ട് എന്നെ ആവശ്യമില്ല എന്നു തോന്നുനിടത്തു എവിടെ ആണെങ്കിലും നില്‍ക്കാന്‍ ആഗ്രഹിക്കതൊരാളാണ് ഞാന്‍ .ഈ ഒരു പോസ്റ്റിന്റെ പേരില്‍ മാത്രമാണ് നിങ്ങള്‍ എന്നെ പുറത്താക്കാന്‍ ആവിശ്യപ്പെടുന്നത് എന്നു ഇപ്പഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.ഇനി മറ്റുള്ളവര്‍ പറഞ്ഞതു പോലുള്ള ഏതെങ്കിലും കാര്യ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതിലേക്ക് ഒന്നും തന്നെ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഇനി പോസ്റ്റ് മാത്രമാണ് വിഷയമെങ്കില്‍ അതിലേക്ക് വരാം.പോസ്റ്റ് എല്ലാവരും നന്നായിട്ട് വായിച്ചതു കൊണ്ടു ഞാന്‍ വീണ്ടും ആവര്‍ത്ഥിക്കുന്നില്ല. ആ പോസ്റ്റില്‍ ”ഞാന്‍ ഇന്നവളെ ശരിക്കും കണ്ടു” എന്നതിനു പകരം അവന്‍ കണ്ടു എന്നായിരുന്നെങ്കില്‍ ,എന്റെ തുടകള്‍ എന്നതിന് പകരം അവന്റെ തുടകള്‍ എന്നായിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യം ചെയ്യാന്‍ കഴിയില്ലായിരുന്നു .അല്ലെങ്കില്‍ അവന്‍ ആരുമാകാം എന്ന ഉത്തരത്തില്‍ തീരുന്ന പ്രസ്നേ ഉണ്ടായിരുന്നുള്ളു.എന്നിട്ടും ഞാന്‍ “ഞാന്‍” എന്നു തന്നെ എഴുതിയത് അതെനിക്ക് സംഭവിച്ചത് കൊണ്ടു മാത്രമായിരിക്കണം എന്നില്ല.ഞാന്‍ മുന്‍പും എഴുതാറുണ്ട് എം ഈ ടിയില്‍ വന്നതിനു ശേഷവും എഴുതിയിട്ടുണ്ട് അന്നൊന്നും ഇതുപോലൊരു കമെന്റ്സുമായി നിങ്ങള്‍ ആരും വന്നിട്ടില്ല.അതു കൊണ്ട് തന്നെ ഞാന്‍ ഇതെഴുതുബോഴും എന്റെ എല്ലാ എഴുത്തു പോലെയുള്ള ഒന്നായിട്ടെ കരുതിയുള്ളൂ.

ഇനി അവള്‍ ആണ് പ്രശ്നമെങ്കില്‍ അവള്‍ എന്റെ കാമുകി മാത്രമാണ് അല്ലാതെ നിങ്ങളാരും പറഞ്ഞ സ്റ്റുഡന്‍സ് അല്ല .8 വര്‍ഷത്തെ എന്റെ പ്രണയം അതു എം ഈ ടി യില്‍ പഠിപ്പിക്കുന്നതിന്റെയും പഠിക്കുന്നത്തിന്റെയും എത്രയോ മുന്നേ തുടങ്ങിയതാണ്.പ്രണയം എന്നു കേള്‍ക്കുമ്ബോള്‍ എന്താണ് നിങ്ങളുടെ മനസിലേക്ക് വരുന്നത് കോളേജ് വരാന്തയില്‍ ഇരുന്നു ഒന്നിച്ചിരുന്നു സംസാരിക്കുന്നതു ,കൈ പിടിച്ചു ഒപ്പം ചേര്‍ന്നു നടക്കുന്നതു ,അല്ലെങ്കില്‍ കാന്റീനില്‍ ഇരുന്നു വാ തോരാതെ സംസാരിക്കുന്നവരുടെ ചിത്രങ്ങളാണോ? എങ്കില്‍ എന്റെ പ്രണയം ഇതൊന്നും ആയിരുന്നില്ല ഇതിനൊന്നുമുള്ള അവസരങ്ങളും കിട്ടിയിട്ടില്ല.എന്റെ പ്രണയം പല സ്റ്റേജ്സില്‍ കൂടെ കടന്നു പോയിട്ടുണ്ട് ഒരു വര്‍ഷം മുന്നേ ബ്രേക്പ് ഉം ആയി.നിങ്ങള്‍ക്ക് ആ പോസ്റ്റിലെ വരികള്‍ക്ക് മുകളിലൂടെ വായിച്ചപ്പോള്‍ തോന്നിയത് അതെന്റെ കര്‍മമാണ് എന്നാണെകില്‍ നിങ്ങള്‍ക്കാര്‍ക്കും വായിച്ചു നീര്‍ത്തു എടുക്കാന്‍ പറ്റാത്ത എന്റെ തീവ്ര നഷ്ട പ്രണയുമുണ്ടതില്‍ .അതു കൊണ്ടാണ് നിങ്ങള്‍ ഈ പോസ്റ്റ് എത്ര വളച്ചൊടിച്ചിട്ടും ഞാന്‍ ഡിലീറ്റ് ചെയ്യാത്തത് അതു കാമമല്ല പ്രണയമാണ് അതുകൊണ്ടു ഈ ഒരു കാര്യത്തില്‍ എനിക്ക് തെറ്റു പറ്റി ന്നു ഞാന്‍ പറയാത്തതും.

വിമര്ശിച്ചവരില്‍ ബഹു ഭൂരിപക്ഷം നോമ്ബ് വൃതം അനുഷ്ഠിക്കുന്നവരും മാലയിട്ട് ശബര്‍മലക്ക് പോകുന്നവരുമാണ് ഈ വൃഥാ കാലയളവില്‍ നിങ്ങള്‍ക്ക് എത്ര പേര്‍ക്ക് സ്ഖലനം സംഭവിച്ചിട്ടില്ല ഉറപ്പോടെ പറയാന്‍ പറ്റും അപ്പോള്‍ മനസില്‍ കാമം തോന്നിയിടാണോ.ദൈവത്തെ മാത്രം ചിന്തിച്ചു നടക്കുന്ന ഈ കാലയളവില്‍ പോലും ഇതു സംഭവിക്കുന്നുണ്ടെങ്കില്‍ ഇതെങ്ങനെ ഒരു തോന്നിവാസമാകും.ഇതൊരു ബിയലോജിക്കല്‍ പ്രോസസ് മാത്രമാണ്.എന്നു കരുതി എനിക്ക് സംഭവിച്ചു എന്നല്ല പ്രണയത്തെ കുറിച്ചു പലരും അഗാധമായി എഴുതിയിട്ടുണ്ട് അതൊക്കെ എന്റെ സുഹൃത്തുക്കള്‍ മുകളില്‍ പ്രതിപാദിച്ചിട്ടുണ്ട് അതുപോലെ എന്റെ പ്രണയത്തെ കുറിച്ചു ഞാന്‍ എഴുതിയ എന്റെ ചെറുകഥയിലെ ഒരു ഭാഗം മാത്രമാണത്.എന്നും 4 വരി കവിതകളെ മാത്രം പ്രണയിച്ചിട്ടുള്ള ഞാന്‍ ഇന്നലേം ഒന്നുഎഴുതി അത്ര മാത്രം.

ഞാന്‍ നിങ്ങളുടെ ആരുടേം ആസ്വാദന തലത്തെ കുറ്റപ്പെടുത്തുവാന്‍ വരുന്നില്ല.ഒരു കാര്യം സംഗ്രഹിക്കാന്‍ കഴിയുന്നില്ല എങ്കില്‍ അതിനെ വേറൊരു രീതിയില്‍ വളച്ചൊടിക്കുന്നത് എന്തിന് ?വായിച്ചിട്ട് മനസ്സിലാവാത്ത എന്റെ പല സുഹൃത്തുക്കളും ഇന്‍ബോക്സില്‍ വന്നു ചോദിച്ചിട്ടുണ്ട്.ഞാന്‍ നിങ്ങള്‍ക്ക് കമലാ സുരയ്യയിനെയോ ,ചുള്ളികടിനെയോ ബഷീറിനെയോ പുനത്തില്‍ന്നെയോ ഒന്നും സജിസ്റ് ചെയ്യുന്നില്ല അവരൊക്കെ നിങ്ങള്‍ക്ക് മോശകാരാണെങ്കില്‍ നിങ്ങളൊക്കെയും ഒരു കാലത്തു ഏറ്റു പാടിയ കൊല്ലം ശാഫിന്റെ ‘വിരഹത്തിന്‍ വേദന അറിയാന്‍ ….എന്ന ഗാനം അവസാനിക്കുന്ന വരികള്‍ നഗ്ന മേനികല്‍ നീലരാവില്‍ ഉറയുന്ന സുഗമല്ല പ്രണയം എന്നാണ്…ഇതില്‍ പ്രശ്നമൊന്നും ഇല്ലേ..പ്രണയം അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കി പ്രണയിക്കുമ്ബോള്‍ നമ്മളില്‍ എല്ലാവരിലും ഒരു കലാകാരന്‍ ജനിക്കും എന്നതാണ്.

ഇങ്ങനെ ഒക്കെ ആണേലും ഉള്ളില്‍ ഒരുപാടുണ്ട് ട്ടോ സങ്കടങ്ങള്‍ അതൊക്കെ നിങ്ങള്‍ അറിയുക തന്നെ വേണം സെന്റിമെന്സ് എന്നു പറകുഞ്ഞു കളിയാക്കിക്കോലു എങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ നിങ്ങള്‍ ഒക്കെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്തു ആക്രമിച്ചപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ് 17 വര്‍ഷം ഞാന്‍ കഷ്ടപ്പെട്ടു പഠിച്ചു ഉണ്ടാക്കിയ എന്റെ ക്യാരീര്‍ ആണ്.ഈ ഒരു പ്രൊഫഷന്‍ അല്ലാതെ വേറെ ഒന്നിനെ പറ്റിയും ഇതുവരെ സ്വപ്നങ്ങള്‍ കണ്ടിട്ടില്ല. ഈ ഒരു ജോലിയിലേക്ക് എത്തുന്നതിനു മുന്‍പ് പല ജോലിയും ചെയ്തിട്ടുണ്ട് പകുടിക്കാന്‍..construction,വീഡിയോ വര്‍ക് ,baloon decoration etc etc ..എന്നിട്ടും ഞാന്‍ ഊരി മാഷ് ആയതു ചെറുപ്പത്തില്‍ തൊട്ടു കണ്ട സ്വപ്നം ഏത് സാഹചര്യത്തിലും നെഞ്ചോട് ചേര്‍ത്തു പിടിച്ചത് കൊണ്ടാണ്.വീട്ടിലെ ഏക സ്ഥിര വരുമാനക്കാരന്‍ ,പോണ്ടി ബാച്ചില്‍ കഴിഞ്ഞ വര്‍ഷം പടിച്ചിറങ്ങിയതിലെ ആദ്യ ജോലിക്കാരന്‍ ദേ ഇപ്പൊ ആദ്യം ജോലി പോയ ആള്‍.ഇതെഴുതുമ്ബോഴും എന്റെ മുന്നില്‍ നിന്നു എന്നെ നോക്കി ചിരിക്കുന്ന 2 formal ഷര്‍ട്ടും പാന്റും ഉണ്ട്..ആദ്യമായി വാങ്ങിച്ചവ.ഇനിയും എന്റെ പോസ്റ്റിനെ പറ്റി അഗാധമായി ചിന്ധിക്കുന്നവര്‍ നാളെ മുതല്‍ രാവിലെ ഞാന്‍ എങ്ങോട്ടിറങ്ങും എന്നുള്ള എന്റെ ചിന്ദകള്‍ കൂടി ഉല്‍പ്പാടുത്തേണ്ടതുണ്ട്.പിന്നെ ഇതിലൊക്കെ ഉപരി നിങ്ങള്‍ എനിക്ക് നഷ്ടപ്പെടുത്തിയത് ഫോമല്‍ ഡ്രെസ്സില്‍ ഞാന്‍ ഇറങ്ങി പോവുന്നത് എന്നും അടുക്കളയുടെ വാതിലിലൂടെ ഞാന്‍ മറയുന്നതുവരെ നോക്കി നില്‍ക്കുന്ന എന്റെ അമ്മയുടെ നോട്ടതെയാണ് എനിക്ക് കിടകുന്ന എന്റെ സലറിയേക്കാളും വലിയ എന്റെ സമ്ബാദ്യം.

എങ്കിലും സമയം കിട്ടുമ്ബോഴൊക്കെ വീട്ടിലേക്ക് വരണം ഈ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്റെ അമ്മയും പെങ്ങളും എങ്ങനെ ആണെന്ന് അറിയണം.നിങ്ങള്‍ ആരായാലും എപ്പോ വീട്ടിലേക്ക് വന്നാലും ഒരു ഗ്ലാസ് കട്ടന്‍ കിട്ടും.

പിന്നെ പറഞ്ഞാ തീരാത്ത കടപാടാണ് എന്റെ പോണ്ടി ഫ്രണ്ട്സ് ചേട്ടന്മാര്‍ ബേസ്ഡ് ഫ്രണ്ട് ഷഹീന്‍ ചേച്ചിമാര്‍ അനിയതിമാര്‍ എല്ലാരോടും ഞാന്‍ പറയാതെ നിങ്ങള്‍ തന്ന ഈ സോപ്പോര്‍ട്ടിനു സ്നേഹത്തിനു..പിന്നെ ഇന്നലെ വരെ മാഷേന്നു വിളിച്ച ഇന്ന് എന്റെ ഇന്ബോക്സിലേക് വന്നു നായിന്റെ മോനെ മുതല്‍ അങ്ങോട്ട് വിളിച്ച ഞാന്‍ പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതുമായ എല്ലാ സ്റ്റുഡന്‍സിനോടും സ്നേഹം മാത്രം…

I quit

shortlink

Post Your Comments

Related Articles


Back to top button