bookreviewFeaturedliteratureworldnews

12- ആം വയസ് മുതല്‍ ലൈംഗികതയോട് താത്പര്യം; പുരുഷന്മാരെ വശീകരിക്കാന്‍ ദിവസവും നിശാപാര്‍ട്ടികള്‍; കുത്തഴിഞ്ഞ ജീവിതം പുസ്തകമാക്കി യുവതി

രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വ്യക്തികള്‍ തങ്ങളുടെ ജീവിതരഹസ്യങ്ങള്‍ ആത്മകഥയിലൂടെ വെളിപ്പെടുത്താറുണ്ട്. എന്നാല്‍ കുത്തഴിഞ്ഞ തന്റെ ലൈംഗിക ജീവിതം വെളിപ്പെടുത്താന്‍ വേണ്ടി ആത്മകഥയെഴുതുകയാണ് ഒരു യുവതി. ലോസ് ഏഞ്ചല്‍സിലെ 35കാരിയായ എറിക ഗാര്‍സയാണ് ഈ സാഹസത്തിനു മുതിരുന്നത്.

12-ആം വയസ് മുതലുള്ള അനുഭവങ്ങളെ ഉള്‍പ്പെടുത്തി സംഭവബഹുലമായ ‘ ഗെറ്റിങ് ഓഫ് ‘ എന്ന പേരില്‍ തന്റെ ആത്മകഥ തയ്യാറാക്കിയിരിക്കുകയാണ് എറിക. ചെറുപ്രായത്തില്‍ തന്നെ തനിക്ക് സെക്‌സിനോട് അമിതമായ ആസക്തിയായിരുന്നുവെന്നാണ് എറിക തുറന്ന് സമ്മതിക്കുന്നത്. പുരുഷന്മാരെ വശീകരിക്കാന്‍ ദിവസവും നിശാപാര്‍ട്ടികള്‍ നടത്തുന്നത് ഇവരുടെ പതിവായിരുന്നു. ദിവസം മുഴുവന്‍ കിടക്കയില്‍ നിന്നെണീക്കാതെ നീല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നതും എറികയ്ക്ക് ഹരമായിരുന്നു.

17ാം വയസില്‍ തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് മുതല്‍ താന്‍ സെക്‌സിനും അടിമയായിരുന്നുവെന്ന് ഈ യുവതി പുസ്തകത്തില്‍ തുറന്നെഴുതുന്നു. തന്റെ ഇണകളെ കണ്ടെത്തുന്നതിനായി എറിക ആഴ്ചയില്‍ നാല് ദിവസം വരെ നൈറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ഇത്തരത്തില്‍ ഏതാണ്ട് രണ്ട് ദശാബ്ദക്കാലത്തോളമായിരുന്നു എറിക കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നത്. എന്നാല്‍ വെറും സെക്‌സിന് വേണ്ടിയുള്ള നിരവധി ബന്ധങ്ങള്‍ക്കിടയിലും എറികയ്ക്ക് ഗൗരവമായ ചില ബന്ധങ്ങളും ഇതിനിടയിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരാളുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് എറിക അയാളുമായി പിരിയുകയും ചെയ്തു.

ഇതിന് പുറമെ മറ്റൊരാളുമായും എറികയ്ക്ക് ഗൗരവമായ ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇയാളെ സ്‌നേഹിക്കുന്ന സമയത്ത് തന്നെ എറിക ഒരു കൊളംബിയക്കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെതിനെ തുടര്‍ന്ന് ആ പ്രണയവും തകരുകയായിരുന്നു. കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പകരം എറിക ഒരു ഫ്രഞ്ച് വെയിറ്ററുമായി ഉറങ്ങാന്‍ പോവുകയായിരുന്നു ചെയ്തിരുന്നതെന്നും പുസ്തകം വെളിപ്പെടുത്തുന്നു. ഹൈ ഡെഫനിഷനിലുള്ള പോണ്‍ വീഡിയോകള്‍ കാണാനായി ദിവസത്തിന്റെ ഭൂരിഭാഗവും കിടക്കയില്‍ തന്നെ ചെലഴിച്ച നിരവധി ദിവസങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്നും ഈ യുവതി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും പ്രശ്നമായ ആത്മകഥകള്‍

shortlink

Post Your Comments

Related Articles


Back to top button