BollywoodCinemaGeneralNEWS

ഷാരൂഖിനെതിരെ ആരോപണവുമായി ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്‍

 

ഷാരൂഖ്ഖാന്റെയും ഹൃത്വിക്കിന്റെയും ചിത്രങ്ങള്‍ ബോളിവുഡില്‍ എന്നും ചര്‍ച്ചാ വിഷയം തന്നെയാണ്. ഷാരൂഖ്ഖാന്റെ രാഹുല്‍ ധോലക്കിയ ചിത്രം റയീസ്, ഹൃത്വിക് റോഷന്റെ സഞ്ജയ് ഗുപ്ത ചിത്രം കാബില്‍ എന്നിവ ഒരേദിവസം റിലീസ് ചെയ്യുന്നു എന്ന വാര്‍ത്ത ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. 2017 ജനുവരി 26 വ്യാഴാഴ്ച രണ്ടു ചിത്രങ്ങളും എത്തുമെന്നാണ് ആദ്യം അറിയിച്ചത്.

എന്നാല്‍ ഒരുമിച്ച് എത്തുന്നതിനാല്‍ റയീസിനും കാബിലിനും പരുക്കേല്‍ക്കുമെന്നു വിചാരിച്ചു കാബിലിന്റെ റിലീസ്ദിനത്തില്‍ ചെറിയൊരു ഭേദഗതി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്‍ വരുത്തി. റയീസ് മുന്‍നിശ്ചയപ്രകാരം ജനുവരി 26ന് എത്തുമ്പോള്‍ കാബില്‍ ജനുവരി 25 ന് വൈകിട്ട് 6 മണിക്ക് തീയേറ്ററുകളില്‍ ആദ്യപ്രദര്‍ശനം എന്ന നിലയില്‍ എത്തും എന്ന് നിര്‍മ്മാതാവ് അറിയിച്ചു. എന്നാല്‍ ഷാരൂഖ് ചിത്രവും അന്ന് തന്നെ റിലീസ് ചെയ്യും എന്നാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിലാണ് പുതിയ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. കാബിലിന്റെ ആദ്യ ഷോ തുടങ്ങുക വൈകിട്ട് ആണെങ്കില്‍ രാവിലെ മുതല്‍ തന്നെ റയീസ് ഷോ നടത്തും എന്നാണ് പുതിയ വിവരം.

റിലീസിന്റെ കാര്യത്തിൽ ഷാരൂഖ് വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്ന് കാബിലിന്റെ നിര്‍മാതാവും ഹൃതിക്കിന്‍റെ പിതാവുമായ രാകേഷ് റോഷന്‍ ആരോപിച്ചു. ജനുവരി 25 എന്ന തീയതി ഒരാഴ്ച മുമ്പേ പ്രഖ്യാപിച്ചതാണെന്നും റയീസ് റിലീസ് മാറ്റുന്ന കാര്യം അറിയിച്ചില്ലായെന്നും അദ്ദേഹം പറയുന്നു.

രാഹുല്‍ ധോലക്കിയ സംവിധാനം ചെയ്യുന്ന ‘റയീസി’ല്‍ നവാസുദ്ദീന്‍ സിദ്ദിഖി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സണ്ണി ലിയോണ്‍ അതിഥിതാരമായും ഈ ചിത്രത്തില്‍ എത്തുന്നു. യാമി ഗൗതം നായികയായി വരുന്ന കാബിലില്‍ അന്ധകഥാപാത്രങ്ങളെയാണ് ഹൃത്വിക്കും യാമിയും അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button