CinemaGeneralNEWS

സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിച്ചിരുന്ന ഒരു മുന്‍കാല നായികയുടെ കരളലിയിക്കുന്ന കഥ; ഗൂഗിളില്‍ മരിച്ച സ്വപ്ന ഇന്നും ജീവച്ഛവമായി അവശേഷിക്കുന്നു

സിനിമാ നടിമാരുടെ ജീവിതം പലപ്പോഴും ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത തരത്തിലായിരിക്കും. വെള്ളിത്തിരയില്‍ തങ്ങളെ ചിരിപ്പിച്ചും കരയിപ്പിച്ചും മാദക ശരീര സൗന്ദര്യം തുറന്നുകാട്ടിയ പലരും രോഗങ്ങളും ദുരിതങ്ങളും പിടിച്ച അവസ്ഥയില്‍ ജീവിതം തള്ളിനീക്കേണ്ടി വരുന്നത് വളരെ താമസിച്ചാണ് പുറം ലോകം അറിയുന്നത്. വെള്ളിത്തിരയില്‍ തിളങ്ങുന്ന നടിയെ അപ്പോള്‍ ആഘോഷമാക്കുക മാത്രമാണ് നമ്മള്‍ ചെയ്യുക. ഈ ഗ്ലാമര്‍ ഫീല്‍ഡില്‍ നിന്നും മാറിപ്പോകുന്നവരെ ഒരു ചെറിയ കാലത്ത് മാത്രം ഓര്‍ക്കുകയും മറ്റൊരു നായികയുടെ ഭംഗിയില്‍ അവരെ പ്രേക്ഷകന്‍ തിരസ്കരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു ദാരുണാന്ത്യമാണ് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന സ്വപ്നയുടെ ജീവിതം.

കമലഹാസന്‍,രജനികാന്ത്, മമ്മൂട്ടി എന്നിവരുടെ നായികയായി തിളങ്ങിയ സ്വപ്നയ്ക്ക് തന്റെ അവസാന ജീവിതം ആരും നോക്കാനില്ലാതെ തെരുവില്‍ കഴിയേണ്ടി വന്നു. നാഗപട്ടണത്തെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വപ്ന യെ കണ്ടെത്തിയത്. കമല്‍ഹാസന്റെയും രജനീകാന്തിന്റെയും സിനിമകളില്‍ അഭിനയിച്ച നടിയെ ആരും ശുശ്രൂഷിക്കാന്‍ ഇല്ലാത്ത ഈ അവസ്ഥ ഞെട്ടിക്കുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. നിഷയുടെ ചികിത്സ റിപ്പോര്‍ട്ട് നാലാഴ്ചക്കം സമര്‍പ്പിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടുണ്ടെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമ്മയുടെ മരണത്തെ തുടര്‍ന്ന് അനാഥയായ നിഷ ആരുടെയും ആശ്രയവും അവലമ്പവുമില്ലാതെ എച്ച് ഐ വി രോഗത്തിനടിമയായി കിടക്കുകയായിരുന്നു.

തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ച , സിനിമാ ലോകത്തെ ഗ്ലാമര്‍ താരമായി തിളങ്ങിയ ഈ നടിയുടെ ജീവിതം ഒരു സിനിമാ കഥ പോലെ തന്നെ മാറിമറിഞ്ഞു. ശാരീരികമായും സാമ്പത്തികമായും പലരും ഈ നടിയെ ചൂഷണം ചെയ്തു. പ്രായമേറിയതോടെ സിനിമയും ഇല്ലാതായി. ഒരു നിര്‍മ്മാതാവുമായി പ്രണയത്തിലായെങ്കിലും അവളുടെ സ്വത്തിലായിരുന്നു അയാളുടെ കണ്ണ്. അത്തുകൊണ്ട് തന്നെ സിനിമയില്‍ നിന്ന് നേടിയ സമ്പാദ്യമെല്ലാം അയാള്‍ തട്ടിയെടുത്തതോടെ വേശ്യാവൃത്തി തൊഴിലാക്കേണ്ടി വന്നു അവര്‍ക്ക്. അതിലൂടെ എയ്ഡ്‌സ് ബാധിതയായതോടെ സിനിമാ ജീവിതം പൂര്‍ണ്ണമായും വിട്ട സ്വപ്നയെ ക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് അറിയില്ലായിരുന്നു.

2005ലാണ് സ്വപ്നയെ നാഗുര്‍ ദുര്‍ഗയ്ക്ക് സമീപമുള്ള തെരുവില്‍ കണ്ടതെന്നും അപ്പോള്‍ ശരീരം പുഴുക്കളും ഉറുമ്പും അരിക്കുകയായിരുന്നു. രോഗം മൂര്‍ഛിച്ചതോടെ 2007ല്‍ അവര്‍ മരിച്ചുവെന്നും വാര്‍ത്തകളുണ്ട്. നടി മരിച്ചെന്നാണ് ഗൂഗിളും പറയുന്നത്. സ്വപ്ന എന്ന് ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ 2007 ൽ അവർ മരിച്ചു എന്ന വിവരമാണ് ലഭിക്കുക. അതേസമയം നടി മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് എന്ന തരത്തില്‍ സ്വപ്നയുടെ ചിത്രങ്ങളും രോഗ വിവരങ്ങളും ഒക്കെ കാണിച്ച് വാട്സ് ആപ്പില്‍ ചില സന്ദേശങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

ആയ്യര്‍ ദ ഗ്രേറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലും ശ്രദ്ധേയ പ്രകടനം സ്വപ്ന കാഴ്ചവച്ചിട്ടുണ്ട്. മിമിക്‌സ് ആക്ഷന്‍ 500 ആണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.

shortlink

Related Articles

Post Your Comments


Back to top button