CinemaGeneralIndian CinemaMollywoodNEWS

മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പിടീച്ചത് വിവാഹമാകുമോ? നടി ചാര്‍മിളയ്ക്കെതിരെ കിഷോര്‍ സത്യ

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവാമായി തുടങ്ങിയ നടി ചാര്‍മിള തന്റെ വിവാഹ ജീവിതത്തിലെ ദുരിത പൂര്‍ണ്ണമായ അവസ്ഥകള്‍ വെളിപ്പെടുത്തി. കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷനിലൂടെയാണ് ആദ്യ ഭര്‍ത്താവ് കിഷേര്‍ സത്യക്കെതിരെ വിമര്‍ശനങ്ങള്‍ അവര്‍ ഉന്നയിച്ചത്. താന്‍ ഇന്നു ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണെന്നും തന്‍റെ കരിയറിലെ നാല് വര്‍ഷങ്ങള്‍ നശിപ്പിച്ചത് കിഷോര്‍ ആണെന്നും ചാര്‍മിള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കെതിരെ നടന്‍ കിഷോര്‍ സത്യ രംഗത്ത്. ചാര്‍മിള തനിക്കൊരിക്കലും ഭാര്യയായിരുന്നില്ലെന്നും മരിക്കും എന്നു ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചതെന്നും കിഷോര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ചാര്‍മിള ഒരിക്കലും എന്റെ ഭാര്യ ആയിരുന്നില്ല. ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം രണ്ട് വ്യക്തികള്‍ പരസ്പരവും രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ഒത്തുചേരലാണ്. മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍   ഒപ്പിടീച്ചത്   വിവാഹമാകുമോ?’

‘അടിവാരം എന്ന സിനിമയില്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് ചാര്‍മിളയെ താന്‍ പരിചയപ്പെടുന്നതെന്നും അക്കാലത്ത് ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച അവരോട് സിനിമയിലെ എല്ലാവരും സൗഹാര്‍ദപരമായാണ് പെരുമാറിയിരുന്നത്. പക്ഷേ അവര്‍ക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ചെയ്തപ്പോള്‍ വിവാഹം ചെയ്യണമെന്ന് ചാര്‍മിള നിര്‍ബന്ധിച്ചുവെന്നും കിഷോര്‍ പറയുന്നു. ബാബു ആന്റണി ഉപേക്ഷിച്ച്‌ പോയ തന്നോട് ‘നോ’ എന്ന് പറയരുതെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയില്‍ പെരുമാറിയ അവരോട് അപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ലയെന്നും കിഷോര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button