BollywoodGeneralNEWS

സീരിയല്‍ നടി ‘പ്രത്യുഷ ബാനര്‍ജി’ യുടെ മരണം; വഴിത്തിരിവായി കൂട്ടുകാരിയുടെ വെളിപ്പെടുത്തലുകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം ദുരൂഹതയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രത്യുഷയുടെ കാമുകന്‍ രാഹുല്‍ രാജ് സിങ്ങിന് പങ്കുണ്ടെന്നും അയാള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തണമെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. മരണദിവസം അടുത്ത സുഹൃത്ത് ലീന ഡയസിനെ പ്രത്യുഷ ഫോണ്‍ വിളിച്ചിരുന്നു.

നടിയുടെ അവസാന ഫോണ്‍വിളിയെക്കുറിച്ച് ലീന പറയുന്നത് ഇങ്ങനെയാണ് :

‘ പുലര്‍ച്ചെ 2.30 നാണ് പ്രത്യുഷയുടെ കോള്‍ വന്നത്. അവള്‍ കരയുന്നുണ്ടായിരുന്നു. രാഹുലിനോടും അദ്ദേഹത്തിന്റെ മുന്‍ കാമുകി സലോനി ശര്‍മ്മയോടും എതിര്‍ത്തു നില്‍ക്കണമെന്നും എനിക്ക് ഇങ്ങനെ ജീവിക്കാനാവില്ലെന്നും അവള്‍ പറഞ്ഞു. സലോനി എന്നും തന്നെ അപമാനിക്കാറുണ്ടെന്നും എന്നാല്‍ ഇതിനെക്കുറിച്ച് അവളോട് രാഹുല്‍ ഒന്നും ചോദിക്കാറില്ലെന്നും പ്രത്യുഷ പറഞ്ഞു.’

സലോനി ശര്‍മ്മയുടെ അപമാനം പ്രത്യുഷയെ ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്നും അവള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലപ്പോഴായി പ്രത്യുഷ പറയുന്നുണ്ടായിരുന്നെന്നും ലീന ഡയസ് പറഞ്ഞു. സുഹൃത്തും സഹപ്രവര്‍ത്തകയുമായ കമ്യ പഞ്ചാബിയും പ്രത്യുഷയുടെ മരണത്തില്‍ രാഹുലിനും സലോനിക്കുമുള്ള പങ്കിനെക്കുറിച്ച് ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് രാഹുലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പ്രത്യുഷ പറഞ്ഞതായും കമ്യ പറയുന്നു. രാഹുല്‍ പ്രത്യുഷയെ ശാരീരികമായി ഉപദ്രവിച്ചതിന് തെളിവുണ്ടെന്നും ആവശ്യം വരുന്നപക്ഷം തെളിവുകള്‍ ഹാജരാക്കാമെന്നും നിര്‍മ്മാതാവ് വികാസ് ഗുപ്ത പറയുന്നു.

പ്രത്യുഷയുടെ മരണത്തില്‍ തനിക്ക് പങ്കൊന്നുമില്ലെന്നാണ് രാഹുല്‍ പൊലീസിന് നല്‍കിയ മൊഴി. പ്രത്യുഷയോട് തനിക്ക് അളവറ്റ സ്‌നേഹമുണ്ടായിരുന്നെന്നും അവരെ വിവാഹം ചെയ്യാന്‍ തയ്യാറായിരുന്നുവെന്നുമാണ് രാഹുല്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button