CinemaEast Coast SpecialGeneralInternationalKeralaLatest NewsNationalNEWS

ഷക്കീല,രേഷ്മ,മറിയ: ഇവര്‍ ഇന്നെവിടെയാണ്?

ആശയദാരിദ്ര്യവും തീയേറ്റര്‍ സമരങ്ങളും സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്തിരുന്ന കാലത്താണ് ഷക്കീല ചിത്രങ്ങള്‍ വരുന്നത്. ‘കിന്നാരത്തുമ്പികള്‍’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് വന്ന ഷക്കീല ചിത്രങ്ങള്‍ ഒക്കെയും വന്‍വിജയങ്ങളാവുകയും ചെയ്തു. മെഗാതാരങ്ങള്‍ക്ക് പോലും കിട്ടാത്ത സ്വീകാര്യത അക്കാലത്ത് ഇവരുടെ ബി ഗ്രേഡ് ചിത്രങ്ങള്‍ക്കും കിട്ടി തുടങ്ങി. മസാലചിത്രങ്ങളെന്നും ,ഇക്കിളിപ്പടങ്ങളെന്നും, തുണ്ട് പടങ്ങളെന്നുമൊക്കെ ഓമനപേരില്‍ അറിയപ്പെട്ട ഇത്തരം ചിത്രങ്ങളാണ് ഒരുകാലത്ത് സിനിമാവ്യവസായം തന്നെ താങ്ങി നിര്‍ത്തിയത്. തീയേറ്ററുകള്‍ പൂട്ടാതിരുന്നതും ഇത്തരം ചിത്രങ്ങളുടെ വരവും സ്വീകാര്യതയും കൊണ്ട് മാത്രമായിരുന്നു. പിന്നീട് മലയാളത്തില്‍ മസാലപ്പടങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഷക്കീലയോടൊപ്പം തന്നെ രേഷ്മയും,മറിയയും,സിന്ധുവും, അല്‍ഫോന്‍സയുമൊക്കെ വന്നു. അവരൊക്കെ ബി ഗ്രേഡ് ചിത്രങ്ങളിലെ അഭിവാജ്യഘടകമായി മാറിയതും പെട്ടന്നായിരുന്നു.

മസാലചിത്രങ്ങളിലൂടെ വന്ന ശേഷം സൂപ്പര്‍താര ചിത്രങ്ങളില്‍ പോലും ഐറ്റം ഡാന്‍സറായി തിളങ്ങിയ നടിയായിരുന്നു അല്‍ഫോന്‍സ. രേഷ്മയും പ്രമുഖ താരങ്ങള്‍ അഭിനയിച്ച കന്നഡ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. പിന്നീട് നല്ല അവസരങ്ങള്‍ ലഭിക്കാതെ വരുകയായിരുന്നു. അങ്ങിനെയാണ് ബി ഗ്രേഡ് സിനിമകളിലേക്ക് ചുവട് മാറ്റിയത്. അക്കാലത്തിറങ്ങിയ മെഗാസ്റ്റാര്‍ സിനിമകളായ ‘രാവണപ്രഭു’വിനും,’രാക്ഷസ രാജാവി’നുമൊക്കെ എതിരെ ഷക്കീലയുടെ ‘രാക്ഷസരാജ്ഞി’ എന്ന ചിത്രം മത്സരിക്കുന്നതും ഹിറ്റായി മാറുന്നതും കാണേണ്ടി വന്നു. ഷക്കീലയെപ്പോലെ തന്നെ ആരാധകരെ സൃഷ്‌ടിച്ച നടിയായിരുന്നു രേഷ്മ. ഷക്കീലയ്ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തിയ നടി കൂടിയായിരുന്നു രേഷ്മ. സൗന്ദര്യവും, ശരീര പ്രദര്‍ശനത്തില്‍ ഏതറ്റം വരെ വേണമെങ്കിലും പോകാനുള്ള മിടുക്കും, അഭിനയവും രേഷ്മയ്ക്ക് ആരാധകരുടെ എണ്ണം കൂട്ടി. പിന്നീട് സിന്ധു,മറിയ തുടങ്ങി നിരവധി നടിമാരുടെ വരവുണ്ടായെങ്കിലും ബി ഗ്രേഡ് ചിത്രങ്ങളിലെ ‘സൂപ്പര്‍സ്റ്റാറു’കളായി ഷക്കീലയെയും,രേഷ്മയെയും തന്നെ വിശേഷിപ്പിക്കാം . 

ഇന്റര്‍നെറ്റും യൂട്യൂബും ഒക്കെ സജീവമായതോടെ ബി ഗ്രേഡ് ചിത്രങ്ങള്‍ക്ക് തീയേറ്ററുകളില്‍ ഓളമുണ്ടാക്കാന്‍ കഴിയാതെ വന്നു. പക്ഷെ ഇന്റര്‍നെറ്റില്‍ ഇത്തരം ചിത്രങ്ങള്‍ക്ക് സ്വീകാര്യത കൂടുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെടുന്നതും കാണുന്നതും ഇവരുടെ സിനിമകളും ക്ലിപ്പുകളുമാണ് എന്ന് ഗൂഗിള്‍ തന്നെ സമ്മതിച്ചു തരുന്നു. മല്ലു ആന്റീസും,മല്ലു മസാലയും ഒക്കെയാണ്‌ ഗൂഗിളില്‍ ഇന്നും ഏറ്റവും കൂടുതല്‍ സേര്‍ച്ച്‌ ചെയ്യപ്പെടുന്നതും.
ഒരുകാലത്ത് സിനിമാലോകം അടക്കി വാണിരുന്നു എന്ന് തന്നെ പറയാന്‍ കഴിഞ്ഞിരുന്ന ഈ നടിമാരുടെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് ആരും അന്വഷിക്കാറില്ല. നല്ലകാലത്ത് കിട്ടിയ പണവും വരുമാനവും ശരിയായി വിനിയോഗിക്കാന്‍ കഴിയാതെ പല നടിമാരും പഴയ അവസ്ഥയിലേക്ക് പോയതായും പറയുന്നു. മുംബൈയിലും ബംഗ്ളൂരിലും ശരീരംവിറ്റു ജീവിക്കേണ്ടി വന്നവരുമുണ്ട്. ഇവരെ വച്ച് ചിത്രങ്ങള്‍ നിര്‍മ്മിച്ചവര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്നല്ലാതെ അര്‍ഹിച്ച പ്രതിഫലമോ പരിഗണനകളോ ഇവര്‍ക്ക് നല്‍കിയിരുന്നില്ല എന്നതാണ് വാസ്തവം. പല പ്രമുഖ നിര്‍മ്മാതാക്കളും കള്ളപ്പേരുകളില്‍ ഡേറ്റിനായി ക്യൂവില്‍ നിന്നിട്ടുണ്ട് എന്ന് ഇന്നവര്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത സത്യമാണ്.

ഷക്കീല മസാലപ്പടങ്ങളോട് വിടപറഞ്ഞ് ചെന്നൈയില്‍ സ്ഥിരതാമാസമാക്കിയെന്നും വിവാഹം കഴിഞ്ഞുവെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. രേഷ്മയെക്കുറിച്ചറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് .കൊച്ചി കാക്കനാട്ടുള്ള ഒരു ഫ്ലാറ്റില്‍ അനാശാസ്യം നടത്തി എന്ന കേസില്‍ പിടിയിലായത് രേഷ്മയും സംഘവും ആയിരുന്നു എന്ന് വാര്‍ത്തകള്‍ വന്നപ്പോഴാണ് വീണ്ടും ഈ നടിയെക്കുറിച്ച് പുറംലോകം അറിയുന്നത്. മറിയ, സിന്ധു പോലുള്ള നടിമാര്‍ എവിടെയാണെന്ന് പോലും ഇന്നും ആര്‍ക്കും അറിയില്ല. ഷക്കീല വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്,മലയാളം,തെലുങ് സിനിമകളില്‍ പ്രമുഖ നടന്മാര്‍ക്കൊപ്പം നല്ലവേഷത്തില്‍ അഭിനയിച്ച ശേഷം പിന്നെയും അപ്രത്യക്ഷയായി. വീണ്ടും സിനിമയും സീരിയലുകളുമായി സജീവമാകാനുള്ള ഒരുക്കത്തിലാണ്. കേസിന്റെയും പീഡനങ്ങളുടെയും ഒരു നീണ്ട കാലം കഴിഞ്ഞ് രേഷ്മയും എവിടെയോ മറഞ്ഞു. 
എന്നാല്‍ രേഷ്മയുമായി ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ടെന്നും വിവരങ്ങള്‍ അന്വഷിക്കാറുണ്ടെന്നും ഷക്കീല പറയുന്നു. രേഷ്മ ഇപ്പോള്‍ ഒരു നല്ല കുടുംബിനിയാണെന്നും ഭര്‍ത്താവിനും രണ്ട് ആണ്‍കുട്ടികള്‍ക്കുമൊപ്പം സന്തോഷമായി മൈസൂരില്‍ താമസിയ്ക്കുന്നുവെന്നും ഷക്കീല വ്യക്തമാക്കുന്നു. സിന്ധുവും മറിയയും എവിടെയുണ്ടെന്ന് അറിയില്ലെന്നും അവര്‍ പറയുന്നു.

അറിയപ്പെടാത്ത ഏതോ ഒരു കോണില്‍ അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവാം. സിനിമയിലെ ദുരനുഭവങ്ങളും പീഡനവും മുതലാക്കലുകളും മറന്ന് പ്രായം തളര്‍ത്തിയ ശരീരത്തോട് പൊരുതിക്കൊണ്ടിരിക്കുകയാവാം. അല്ലെങ്കില്‍ പഴയ തൊഴിലില്‍ ജീവിതം ദുരിതമായി തന്നെ തള്ളിനീക്കുകയാവാം.. അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല…

shortlink

Related Articles

Post Your Comments


Back to top button