NewsInternational

“സുന്ദരിപോലീസേ ഞങ്ങളെ അറസ്റ്റ് ചെയ്യൂ”; വനിതാ പോലീസ് ഓഫീസര്‍ക്ക് ആരാധകരുടെ അപേക്ഷ

കുറ്റകൃത്യങ്ങളില്‍ നിന്നും ജനത്തെ അകറ്റി നിര്‍ത്താനാണ് നിയമങ്ങളും നിയമപാലകരുമെല്ലാം. പക്ഷേ ജര്‍മ്മന്‍കാരിയായ അഡ്രിയാന്‍ കൊളോസയ്ക്ക് വേണ്ടി ഒരു തവണയെന്നല്ല അനേകം തവണപോലും നിയമലംഘനം നടത്താന്‍ യുവാക്കള്‍ റെഡി. ഇന്‍സ്റ്റാഗ്രാമില്‍ 95,000 ആരാധകരുള്ള അഡ്രിയാന സിനിമാതാരമല്ല. നല്ല കിടിലന്‍ വനിതാ പോലീസ് ഓഫീസറാണ്. ഒന്ന് അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ട് അനേകരാണ് ഇവരുടെ അക്കൗണ്ടില്‍ എത്തുന്നത്.

സുന്ദരിയായ സീനിയര്‍ പോലീസ് ഓഫീസര്‍ എന്നതിനേക്കാള്‍ ഇവരുടെ ശരീര സൗന്ദര്യമാണ് ആരാധകരെ ഉണ്ടാക്കുന്നത്. ഫിറ്റ്നസിന്‍റെ ഭാഗമായി ഓണ്‍ലൈനില്‍ തന്‍റെ ശരീരസൗന്ദര്യം സ്ഥിരം പ്രദശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ക്ക് ആരാധകര്‍ കൂടി. വനിതാ ബോഡി ബില്‍ഡര്‍ കൂടിയായ ഈ 31 കാരി തന്‍റെ സിക്സ് പാക്കും കൊഴുപ്പ് ലവലേശമില്ലാത്ത അരക്കെട്ടും കൈയ്യിലെയും കാലിലെയും മസിലുകളുമെല്ലാം ആരാധകര്‍ക്ക് മുന്നില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കാറുണ്ട്. 1.73 മീറ്റര്‍ ഉയരമുള്ള അഡ്രിയാന സ്വന്തം വര്‍ക്കൗട്ടിന്‍റെ അനേകം ചിത്രങ്ങളാണ് ആഴ്ചതോറും പോസ്റ്റ് ചെയ്യുന്നത്.
ഓരോ ചിത്രത്തിന് കീഴിലും ആരാധകര്‍ പോസ്റ്റ് ചെയ്യുന്ന കമന്‍റുകളും രസകരമാണ്. അനേകരാണ് അറസ്റ്റു ചെയ്യാമോ എന്നാണ് പലരുടേയും ചോദ്യം. അഡ്രിയാന പിടിക്കുമെങ്കില്‍ അതിവേഗതയില്‍ വാഹനമോടിച്ച്‌ ട്രാഫിക് തെറ്റിക്കാന്‍ അനേകം യുവാക്കളാണ് തയ്യാര്‍. അഡ്രിയാന അറസ്റ്റ ചെയ്യണമെന്ന ആവശ്യത്തിന് പുറമേ പ്രണയാഭ്യര്‍ത്ഥനകളും ആവശ്യാനുസരണം ഉണ്ട്.

2015 ല്‍ ബോഡി ബില്‍ഡിംഗ് ഡബ്ള്യൂഎമ്മില്‍ പങ്കെടുത്തിട്ടുള്ള അഡ്രിയാനയുടെ ഡ്യൂട്ടി അപകടങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ചെറിയ ചെറിയ വഴക്കുകള്‍ എന്നിവ നോക്കുകയാണ്.
ജോലി ഷിഫ്റ്റ് കഴിഞ്ഞാല്‍ ആഴ്ചയില്‍ അഞ്ചു തവണ ജിമ്മില്‍ ഇവര്‍ വര്‍ക്കൗട്ട് ചെയ്യാറുള്ള അഡ്രിയാനയുടെ ശരീര പ്രദര്‍ശനം നല്ല കാര്യത്തിന് വേണ്ടിയായതിനാല്‍ ഉന്നതോദ്യോഗസ്ഥര്‍ക്കും എതിര്‍പ്പില്ല. തന്‍റെ ഫോട്ടോകള്‍ ഒരിക്കലും നഗ്നതാ പ്രദര്‍ശനത്തിന് വേണ്ടിയല്ലെന്നും സ്ത്രീകളില്‍ ഫിറ്റ്നസ് പരിപാലനവും ആരോഗ്യജീവിതവും സംബന്ധിച്ച പ്രചരണത്തിന് വേണ്ടിയാണെന്നും ഇവര്‍ പറയുന്നു. തന്‍റെ ഫോട്ടോകള്‍ പ്രധാനമായും സ്ത്രീകള്‍ക്ക് വേണ്ടിയാണ്. പ്ര?ഫഷണല്‍ നീന്തല്‍കാരനായ ഒരാളുമായി പ്രണയത്തിലാണ് ഈ സുന്ദരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button