KeralaNews

കുടുംബങ്ങളുടെ തിരോധാനം അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കാസര്‍കോട്ടു നിന്നും പാലക്കാട്ടു നിന്നും കുടുംബങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന വാര്‍ത്ത അതീവ ഗൗരവതരമെന്നും ഇത് പരിശോധിക്കേണ്ട വിഷയമാണെന്നും പിണറായി വിജയന്‍. ദമ്പതികളടക്കം അഞ്ച് കുടുംബങ്ങളെ കാസര്‍ഗോട്ട് നിന്നും പാലക്കാട്ട് നിന്ന് ദമ്പതികളെയുമാണ് കാണാതായത്

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വിദേശത്ത് നിന്നും കാണാതായി എന്നത് മാത്രമാണ് ഇപ്പോഴുള്ള വിവരമെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് ഉന്നതര്‍ വ്യക്തമാക്കി. ഇവര്‍ ഐ.എസില്‍ ചേര്‍ന്നെന്നാണ് സംശയം. പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയതായും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറിയേക്കാനും സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് ബിഡിഎസ് വിദ്യാത്ഥിനിയെയും ഭര്‍ത്താവിനെയും മകളെയും സമാന രീതിയില്‍ കാണാതായിട്ടുണ്ട്. ഇതും ഐഎസ് സ്വാധീനമാണെന്നാണ് സംശയം. കാണാതാകുന്നതിന് നാലു ദിവസം മുമ്പ് പരിചയപ്പെട്ടയാളുമായി ഇവര്‍ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. മകളുടെ ഫോണ്‍ വിളികളും മെസേജും സംശയകരമായ സാഹചര്യമായതിനെ തുടര്‍ന്നായിരുന്നു വിവരം പോലീസിന് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button