NewsIndia

കാഷ്മീരിനെക്കുറിച്ച്‌ സംസാരിക്കാന്‍ സലാഹുദീന്‍ ആരാണ്?ഇത്തരം ഭീഷണി ഇവിടെ വിലപോകില്ല ; വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കാഷ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദീന്റെ ഭീഷണിക്കുള്ള മറുപടിയുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ആരാണിയാള്‍? കാഷ്മീരിനെക്കുറിച്ച്‌ സംസാരിക്കാന്‍ ഇയാള്‍ക്ക് ആരാണ് അവകാശം നല്‍കിയത്? ഇത്തരം ഭീഷണി ഇവിടെ വിലപോകില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ജനശ്രദ്ധ നേടാന്‍ നീചമായ സംസാരിക്കുന്ന ഇതുപോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്ന് പാകിസ്ഥാന്‍ ആലോചിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. സെയ്ദ് സലാഹുദീന്‍, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദ് എന്നിവര്‍ക്ക് സ്വന്തം മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദം നല്‍കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരിനേയും പാര്‍ലമെന്റികാര്യ മന്ത്രി വിമര്‍ശിച്ചു.

കാഷ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് സലാഹുദീന്‍ പറഞ്ഞിരുന്നു. കാഷ്മീരിലെ അക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. സായുധ ജിഹാദ് മാത്രമാണ് പ്രശ്ന പരിഹാരത്തിനു കാഷ്മീര്‍ ജനതയ്ക്ക് മുന്നിലുള്ള ഏക പോംവഴി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണച്ചാല്‍ ഇന്ത്യക്കെതിരെ ആണവ യുദ്ധം നടത്തുമെന്നും സലാഹുദീന്‍ ഭീഷണി മുഴക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button