NewsIndia

ബസില്‍ വെച്ച് ഭാര്യ മരിച്ചു; യുവാവിനെ മൃതദേഹവുമായി കൊടുംകാട്ടില്‍ ഇറക്കിവിട്ടു

ദാമോ: അസുഖബാധിതയായ ഭാര്യയുമായി ആശുപത്രിയില് പോകുന്നതിന് ബസില് കയറിയതായിരുന്നു രാം സിങ് ലോധി എന്ന മുപ്പതുകാരനന്‍ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടയില് ഭാര്യ അസുഖം മൂര്ച്ഛിച്ച് മരണപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് യുവതിയുടെ ശവശരീരവുമായി ബസില്‍ നിന്ന് ഇറങ്ങാന്‍ ബസ് കണ്ടക്ടര് ആവശ്യപ്പെട്ടു. തുടര്ന്ന് ഭാര്യയുടെ ശവശരീരവും താങ്ങിയെടുത്ത് രാംസിങ്ങിന് ബസിന് പുറത്തിറങ്ങേണ്ടിവന്നു. കൈക്കുഞ്ഞും പ്രായമായ അമ്മയും ഭാര്യയുടെ മൃതദേഹവുമായി കൊടും കാട്ടിലാണ് ബസ് ജീവനക്കാര്‍ യുവാവിനെ ഇറക്കിവിട്ടത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

ഈ റോഡിലൂടെ കടന്നുപോവുകയായിരുന്ന മൃത്യുഞ്ജയ് ഹസാരി, രാജേഷ് പട്ടേല് എന്നീ അഭിഭാഷകര്‍ ഇവരുടെ ദയനീയ സ്ഥിതി കണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിവരങ്ങള്‍ അന്വേഷിച്ചതല്ലാതെ ഇവരെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. തുടര്‍ന്ന്‍ അഭിഭാഷകര്‍ തന്നെ മൃതദേഹം കൊണ്ടുപോകുന്നതിന് വാഹനം ഏര്‍പ്പാടാക്കി നല്കുകയായിരുന്നു.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് പിന്നീട് ബസ് പോലീസ് പിടിച്ചെടുക്കുകയും ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button