InternationalCrime

മാതാവ് കുഞ്ഞിനെ 14 തവണ കുത്തി; കുഴിച്ചു മൂടിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ബാങ്കോംഗ്: മനസാക്ഷിയില്ലാത്ത രക്ഷിതാക്കള്‍ കുട്ടികളെ നിഷ്‌കരുണം കൊല്ലുന്ന വാര്‍ത്ത ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഇവിടെ സ്വന്തം മാതാവ് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കുത്തിയത് 14 തവണയാണ്. കുത്തിയശേഷം ജീവനോടെ കുഞ്ഞിനെ കുഴിച്ചുമൂടുകയായിരുന്നു. എന്നാല്‍, ദൈവം കുഞ്ഞിനെ രക്ഷപ്പെടുത്തി.

കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തായ്ലാന്റിലാണ് ക്രൂരമായ സംഭവം നടന്നത്. മരണത്തില്‍ നിന്നും രക്ഷപ്പെട്ട കുഞ്ഞിനെ പിന്നീട് സ്വീഡിഷ് ദമ്പതികള്‍ ദത്തെടുക്കുകയും ചെയ്തു. ഐഡിന്‍ എന്ന കുഞ്ഞാണ് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

14 തവണ കത്തി കൊണ്ട് കുത്തിയശേഷം അര അടി താഴ്ചയുള്ള കുഴിയില്‍ അമ്മ കുഴിച്ചു മൂടുകയായിരുന്നു. കന്നുകാലികളെ മേയ്ക്കുകയായിരുന്ന പ്രദേശവാസികളിലൊരാള്‍ മണ്ണിനടിയില്‍ കുഞ്ഞിന്റെ കാല്‍ കണ്ടു. തുടര്‍ന്ന് മണ്ണുമാറ്റി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതുകൊണ്ട് ജീവന്‍ നിലനിര്‍ത്താനായി.

മണ്ണ് ശരീരത്തോട് ചേര്‍ന്ന് കിടന്നത് രക്തം വാര്‍ന്നു പോകുന്നതില്‍ നിന്നും തടഞ്ഞതു കൊണ്ടാണ് കുട്ടി രക്ഷപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമ്മയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button