KeralaNews

ബന്ധു നിയമനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ ബന്ധു നിയമനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. ബന്ധുക്കൾക്കെല്ലാം കൂടി രണ്ടായിരത്തിലധികം നിയമനം കൊടുക്കുന്ന കൂട്ടത്തിൽ കൂത്തുപറമ്പിൽ വെടിയേറ്റ് ജീവഛവമായി കിടക്കുന്ന പുഷ്പന്റെ കുടുംബത്തിനും ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്നു അദ്ദേഹം….

കെ സുരേന്ദ്രന്‍റെ പോസ്റ്റിന്റെ പൂര്‍ണരൂപം………

ശൈലജ ടീച്ചർക്ക് ഒരു മകനേ ഉള്ളൂവെന്നത് വലിയ കഷ്ടമായിപ്പോയി. രണ്ടുണ്ടായിരുന്നെങ്കിൽ നാലു പദവി കിട്ടുമായിരുന്നു. ഞാൻ കരുതിയത് ടീച്ചർ ഈ വകുപ്പിൽ പെടാത്ത ജനുസ്സാണെന്നായിരുന്നു. പദവി കിട്ടാത്ത ഏതെങ്കിലും നേതാക്കളുടെ പേരുണ്ടോ എന്ന് ഇത്ര നേരം പരതിയിട്ടും കിട്ടിയില്ല. കൂത്തുപറമ്പിൽ ജീവഛവമായി കിടക്കുന്ന ഒരു പുഷ്പനുണ്ട്. പണ്ടു കൂത്തുപറമ്പ് വെടിവെപ്പിൽ വെടിയേററ് ചലനശേഷി നഷ്ടപ്പെട്ടു കഴിയുന്ന ഒരു സഖാവ്. കേന്ദ്രക്കമ്മിറ്റിക്കാരെ ഉദ്ദേശിച്ചല്ല ഞാനിതു പറയുന്നത്. എം ബി രാജേഷിനെയും സ്വരാജിനേയും ഓർമ്മിപ്പിച്ചതാണ്. രണ്ടായിരത്തിലധികം നിയമനങ്ങളിൽ ഒരെണ്ണം അയാളുടെ കുടുംബത്തിനു കൊടുക്കാമായിരുന്നില്ലേ കൊടും വഞ്ചകരേ….. ചൗഷസ്ക്യൂവിന്രെ ഗതിയായിരിക്കും കേരളത്തിലെ നേതാക്കൾക്കു വരാൻ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button