ന്യൂഡല്‍ഹി :കള്ളനോട്ടുകളും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടിക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പിന്തുണ. ഇത്തരമൊരു പ്രധാനമന്ത്രി തങ്ങള്‍ക്കില്ലാതെ പോയല്ലോ എന്ന രീതിയിലാണ് മിക്ക അഭിപ്രായങ്ങളും. പാക്ക് മാധ്യമമായ ദ് ഡോണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോടാണ് ഇത്തരത്തില്‍ അനുകൂലമായ പ്രതികരണം വന്നത്.പലരും മോദിയെയും സര്‍ക്കാരിനെയും അഭിനന്ദിച്ചു.
“മോദി ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു; തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മികച്ച നീക്കം, അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണ് ഈ നീക്കം; മോദിയുടെ സര്‍പ്രൈസ് വീണ്ടും,വൈകാതെ ഇന്ത്യ വികസിത രാജ്യമാകും; മറ്റൊരു മാസ്റ്റര്‍ സ്ട്രോക്ക്, മോദി സര്‍ക്കാരിന്റെ ഗംഭീരവും ശക്തവുമായ മറ്റൊരു നീക്കം, മോദി ദീര്‍ഘദൃഷ്ടിയുള്ള വ്യക്തിയാണ് , പാക്കിസ്ഥാന് അത്തരമൊരു നേതാവിനെയാണ് വേണ്ടത്, പാക്കിസ്ഥാനിലും ഇത്തരമൊരു നീക്കം കൊണ്ടുവരണം” എന്നിങ്ങനെയാണ് കമന്റുകൾ.
നടപടിയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. കള്ളപ്പണം തടയാന്‍ എങ്ങനെയാണ് ഈ നീക്കം സഹായിക്കുക, വിദേശരാജ്യങ്ങളിലാണ് കൂടുതല്‍ പണവും, മോദിയുടെ ഗിമ്മിക്സ് മാത്രമാണിത് എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.ഇത്തരം അഭിപ്രായങ്ങള്‍ നീക്കം ചെയ്യാന്‍ വെബ് സൈറ്റ് അധികൃതര്‍ ശ്രമിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ ലോകബാങ്ക് ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്തു.
Post Your Comments